ഇരിട്ടി: തലശേരി വളവ്പാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ കയ്യേറ്റം കണ്ടെത്തി അടയാളപെടുത്തല്‍ നടപടി ഇന്ന് പൂര്‍ത്തിയാകും. ഇരിട്ടി പാലം മുതല്‍ ബസ് സ്റ്റാന്റ് ജംഗ്ഷന് വരെയുള്ള സര്‍വ്വെ പൂര്‍ത്തിയായി പൊളിച്ച് മാറ്റേണ്ട ഭാഗം കഴിഞ്ഞ ദിവസം അടയാളപെടുത്തിയിരുന്നു. പഴയ ബസ് സ്റ്റാന്റ് മുതല്‍ പഴയ പോസ്റ്റ്ഓഫീസ് വരെയുള്ള ഭാഗങ്ങളിലെ അടയാളപ്പെടുത്താല്‍ ഇന്ന് നടക്കും.
ടൗണിലെ പഴയ ഓവുചാലുകള്‍ പൊളിച്ചുനീക്കി വീതി കൂട്ടുന്നതിനായാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. ഇരിട്ടി പുതിയ പാലം മുതല്‍ പയഞ്ചേരി വരെ നടത്തിയ സര്‍വ്വെയില്‍ റവന്യു ഭൂമി വ്യാപകമായി കൈയ്യേറിയതായി കണ്ടെത്തിയിരുന്നു. ടൗണ്‍ വികസനത്തിന് വേണ്ടി ഉപയോഗിക്കേണ്ട സ്ഥലത്തെക്ക് നിലവിലുള്ള കെട്ടിടങ്ങളുടെ മുന്‍വശം കൂട്ടി നിര്‍മ്മിച്ച് വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗി ക്കുന്നതായാണ് കണ്ടെത്തിയത്.
ഇവര്‍ക്ക് നോട്ടീസ് നല്കി രണ്ടാഴ്ചക്കുള്ളില്‍ കയ്യേറ്റഭാഗം സ്വയം പൊളിച്ച് മാറ്റിയില്ലങ്കില്‍ പോലീസ് സഹായത്തോടെ കെഎസ്ടിപിയും റവന്യു അധികൃതരും ചേര്‍ന്ന് പൊളിച്ചുനീക്കി ടൗണ്‍ വികസനം യാഥാര്‍ഥ്യമാക്കും. ഇരിട്ടി താലൂക്ക് ഹെഡ് സര്‍വെയറുടെ നേതൃത്വത്തില്‍ ആധുനീക സംവിധാനത്തിലൂടെ നടത്തിയ സര്‍വ്വെയിലാണ് റവന്യൂ ഭൂമിയിലെ കൈയ്യേറ്റം സ്ഥിരീകരിച്ചത്. ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്റ നേതൃത്വത്തില്‍ റവന്യൂ സംഘം കൈയ്യേറിയ അളന്ന് തിട്ടപ്പെടുത്തിയ ഭാഗം ഇന്ന് മാര്‍ക്ക് ചെയ്യും. ഇതിനിടിയില്‍ തഹസില്‍ദാര്‍ ഉള്‍പെടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. ചിലര്‍ വ്യാപാരികളെ സംരക്ഷിക്കാനും ടൗണ്‍ വികസനം അട്ടിമറിക്കാനുമായി സര്‍വെ ഉള്‍പെടെ അട്ടിമറിക്കാന്‍ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ നിലപാടില്‍ ശ്രമം പരാജയപെടുകയായിരുന്നു.
പയഞ്ചേരി മുതല്‍ ഇരിട്ടി പുതിയ പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റവരെ കൈയ്യേറ്റം കണ്ടെത്തിയിട്ടുണ്ട്. പല വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍ഭാഗത്തെ അനധികൃത നിര്‍മാണം പൂര്‍ണമായും പെളിക്കേണ്ട അവസ്ഥയാണ്. 25 വര്‍ക്ഷത്തോളം പഴക്കമുള്ള ഓവുചാലുകള്‍ നിലനിര്‍ത്തി ടൗണ്‍ നവീകരിക്കുന്നത് ഫലപ്രദമാകില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തെത്തുടര്‍ന്നാണ് കെഎസ്ടിപിയുടെയും താലൂക്ക് സര്‍വ്വെ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സംയുക്തസര്വ്വെ നടത്താന്‍ തീരുമാനിച്ചത്.
കയ്യേറ്റഭാഗങ്ങള്‍ എല്ലാം കണ്ടെത്തി അടയാളപ്പെടുത്തിയതായും വ്യാപാരികള്‍ ടൗണ്‍ വികസനവുമായി സഹകരിച്ച് സ്വമേധയാ പൊളിച്ചുനീക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തഹസില്‍ദാര്‍ പറഞ്ഞു. ഡെപ്യൂട്ടി താസില്ദാര് എം.ലക്ഷ്മണന്, ഹെഡ് സര്‍വ്വെയര്‍ മുഹമ്മദ് ഫെരീഫ്, സര്‍വ്വെയര്‍മാരായ വി.കെ.സുരേഷ്, എന്‍.ജില്‍സ്, വി.ആര്.ഷിഹാവുദ്ദീന്‍, കെ.എസ്.ടി.പി അസി.എഞ്ചിനീയര്‍ കെ.വി.സതീശന്, കരാര്‍ കമ്പിനി പ്രൊജക്റ്റ് മാനേജര്‍ ശ്രീരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കി കൈയ്യേറിയ ഭാഗം അടയാളപ്പെടുത്തിയത്. റവന്യു അധികൃതരുടെ നടപടിയെ ഭൂരിപക്ഷം വ്യാപാരികളും ജനങ്ങളും സ്വാഗതം ചെയ്തതോടെ ഇരിട്ടി ടൗണിലെ റോഡ് വീകസനം ഉള്‍പെടെ അടുത്ത മാസം ആരംഭിച്ചേക്കും. വിമാനത്താവളം തുറക്കുന്നതോടെ ഇരിട്ടിയിലെ ഗതാഗക്കുരുക്കും തിരിക്കും വര്‍ധിക്കും. അതിന് മുമ്പ് തന്നെ ടൗണ്‍ വികസനം യാഥാര്‍ഥ്യമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: