കൊച്ചി: അഭിമന്യു വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി.ഐ അനന്ത്ലാല് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇദ്ദേഹത്തെ മാറ്റി കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാറിന് ചുമതല നല്കി.
അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്നാണ് വിശദീകരണം. അഭിമന്യുവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്. ഏത് സമയത്തും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്ക്വാഡിന് ഡിജിപി നിര്‍ദേശം നല്കി. എസ്ഡിപിഐ നേതാക്കളുടെ സ്വത്ത് വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മറ്റ് സംഘടനകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പരിശോധനയ്ക്കായി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡിനെയും രൂപൂകരിച്ചിട്ടുണ്ട്. സംശയം തോന്നിയാല്‍ ഏത് സമയത്തും എവിടെ വേണമെങ്കിലും സ്ക്വാഡ് പരിശോധന നടത്തും. മാത്രമല്ല സംശയം തോന്നുന്ന വ്യക്തികളെ കസ്റ്റഡിയില്‍ എടുക്കാനും അന്വേഷണ സംഘത്തിന് പോലീസ് മേധാവിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരുമായി ബന്ധമുള്ള പോലീസുകാരും പ്രത്യേക സ്ക്വാഡിന്റെ നീരീക്ഷണത്തിലായിരിക്കും.
മഹാരാജാസില്‍ നടന്ന കൊലപാതകത്തിന്റെ പഞ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കുന്നതിനു പകരം ശക്തമായി നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിരോധിച്ചാല്‍ മറ്റ് പേരുകളില്‍ പ്രവര്‍ത്തിക്കും എന്നതിനാലാണ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: