ഇരിട്ടി: ഈ വര്‍ഷവസാനത്തോടെ സംസ്ഥാനത്തിന് പാലുല്പാദനത്തില് സ്വയം പര്യാപ്തത നേടാന്‍ കഴിയുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സംസ്ഥാന ക്ഷീരവകുപ്പ് തില്ലങ്കേരി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പതിനേഴ് ശതമാനം പാല് അധികം ഉല്പാദിപ്പിക്കാന് സാധിച്ചു. സംസ്ഥാനത്ത് ആവശ്യമായ പാലിന്റെ 85 ശതമാനം ഉല്പാദിപ്പിക്കാന് ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. തില്ലങ്കേരി ക്ഷീരസംഘത്തില്‍ നടപ്പിലാക്കിയ ഹൈജനിക് കലക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം.ടി.ജോസഫ് പദ്ധതി വിശദീകരിച്ചു. മികച്ച ക്ഷീര കര്‍ഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.റോസമ്മയും ഉന്നത വിജയികളെ ജില്ലാ പഞ്ചായത്ത് അംഗം മാര്ഗരറ്റ്ജോസും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ്ബാബു, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജെയിന്ജോര്ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ.കാര്‍ത്ത്യാനി, പ്രശാന്തന്‍മുരിക്കോളി, പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുഭാഷ്, വൈസ്പ്രസിഡണ്ട് സി.ഷൈമ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.ശ്രീധരന്, പി.കെ.രാജന്,പി.വി.,കാഞ്ചന, എന്‍.അനിഷ, യു.സി.നാരായണന്, വി.മിനി, ടി.മുനീര്‍,ടി.സതി, എ.കെ.ശങ്കരന്, കെ.വി.ആശ, കെ.കെ.പ്രീത, ക്ഷീരവികസഓഫിസര് എം.വി.ജയന് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ക്ഷീരവികസന സെമിനാറില്‍ ക്ഷീര വികസന ക്വാളിറ്റി കണ്ട്രോള് ഓഫിസര്‍ എം.വി.രജീഷ്കുമാര് മോഡറേറ്ററായി.വി.കെ.നിഷാദ്, എം.വി.ജയന്, എം.സുജ, എന്നിവര്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: