കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് എന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകാര്‍ വിമാന യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചത് രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിച്ചെന്നും കസ്റ്റംസ് അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കസ്റ്റംസ് നടപടികള്‍ വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നല്‍കിയത്.
കമ്പനി അനധികൃതമായി 13,000 യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഇവയുപയോഗിച്ച് വിദേശ നിര്‍മിത വിദേശ മദ്യം കരിഞ്ചന്തയില്‍ വിറ്റുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഇമിഗ്രേഷന്‍ വിവരങ്ങളും ഇതിനായി ശേഖരിച്ചു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അധികൃതര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: