മോസ്ക്കോ: കിരീടം തിരിച്ചു പിടിക്കാന്‍ തയ്യാറെടുക്കുന്ന മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ ഉറുഗ്വെയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. റാഫേല്‍ വരാനെയും ഗ്രീസ്മാനുമാണ് ഗോളുകള്‍ നേടിയത്.
ബ്രസീല്‍ – ബെല്‍ജിയം മത്സരത്തിലെ വിജയികളെയാണ് ഫ്രാന്‍സ് സെമിയില്‍ നേരിടുക. നാല്‍പ്പതാം മിനിറ്റില്‍ ഗ്രീസ്മാന് എടുത്ത ഫ്രീകിക്ക് മുതലാക്കിയാണ് വരാനെ ലക്ഷ്യം കണ്ടത്. 61-ാം മിനിറ്റിലാണ് ഗ്രീസ്മാന് ഗോളടിച്ചത്്.
പരിക്കേറ്റ കവാനിയെ കൂടാതെ ഇറങ്ങിയ ഉറുഗ്വെയക്ക് അവസരത്തിനൊത്തുയരാനായില്ല.
ഫ്രാന്‍സിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. വിങ്ങുകളിലൂടെ അവര്‍ ഉറുഗ്വെ ഗോള്‍ മുഖത്തേക്ക് കുതിച്ചു.
പ്രത്യാക്രമണത്തില്‍ ഉറുഗ്വെയ്ക്ക് നല്ലൊരവസരം കിട്ടിയെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ഫ്രാന്‍സിന്റെ എംബാപ്പെയും അവസരം നഷ്ടമാക്കി. ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നുപോയി. തുടക്കത്തില്‍ ഇരു ടീമുകളും കരുതലോടെയാണ് കളിച്ചത്. ഉറുഗ്വെ പ്രതിരോധം ശക്തമാക്കി ഫ്രാന്‍സിന്റെ ആക്രമണങ്ങള്‍ തടഞ്ഞു.
നാല്‍പ്പതാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് നേടി. ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി മുന്നേറിയ ടോളിസോയെ ബെന്റാകുര്‍ ഫൗള്‍ ചെയ്തതിന് റഫറി ഫ്രാന്‍സിന് ഫ്രീകിക്ക് വിധിച്ചു. ബോക്സിന് മുപ്പത് വാര അകലെ നിന്ന് ഗ്രീസ്മാന് എടുത്ത കിക്കില്‍ ഉയര്‍ന്നുചാടി തലവെച്ച് വരേെന പന്ത് വലയിലാക്കി.
നാലു മിനിറ്റുകള്‍ക്ക് ശേഷം ഗോള്‍ മടക്കാന്‍ ഉറുഗ്വെക്ക് അവസരം കിട്ടി. കാസറസിനെ ഫൗള്‍ ചെയ്തതിന് റഫറി ഫ്രീകിക്ക് നല്കി. ടോറിയയെടുത്ത കിക്കില്‍ കാസറസ് തലവെച്ചതോടെ പന്ത് വലയിലേക്ക് നീങ്ങി. പക്ഷെ ഡൈവ് ചെയ്ത ഫ്രാന്‍സ് ഗോളി പന്ത് തട്ടിയകറ്റി. പന്ത് നേരെ ഗോഡിന്റെ കാലുകളിലെത്തി. ഗോഡിന്റെ ഷോട്ട് പക്ഷെ പുറത്തേക്ക് പോയി.
ഇടവേളയ്ക്ക് ശേഷം തകര്‍പ്പന്‍ കളിയാണ് ഫ്രാന്‍സ് കാഴ്ചവെച്ചത്. ഗ്രീസ്മാനും വരേനുമൊക്കെ ഉറുഗ്വെ പ്രതിരോധം തകര്‍ത്തു മുന്നേറി. 61-ാം മിനിറ്റില്‍ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. ഉറുഗ്വെ ഗോളിയുടെ പിഴവാണ് ഗോളായി മാറിയത്. അകലെനിന്നുള്ള ഗ്രീസ്മാന്റെ ഉഗ്രനടി ഗോളി തടയാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ കൊണ്ട് തെറിച്ച പന്ത് വലയിലേക്ക് കയറി.
രണ്ട് ഗോളിന് മുന്നിലായതോടെ പോരാട്ടം മുറുക്കിയ ഫ്രാന്‍സിന് 73-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തിയെന്ന് തോന്നി. പക്ഷെ, ബോക്സിന് മുന്നില്‍ നിന്ന് ടോളിസോ ലോബ് ചെയ്ത് പന്ത് നേരിയ വ്യത്യാസത്തിന് പോസ്റ്റിന് മുകളിലൂടെ പറന്നു. അവസാന നിമിഷങ്ങളിലും ഫ്രാന്‍സിന്റെ ആധിപത്യമാണ് കണ്ടത്്.
ഫ്രാന്‍സും ഉറുഗ്വെയും ഓരോ മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങിയത്. അര്‍ജന്റീനയെ തോല്‍പ്പിച്ച ടീമിലെ മാ്റ്റയൂഡിക്ക പകരം ടോളിസോയെ ഉള്‍പ്പെടുത്തി. ഉറുഗ്വെ പരിക്കേറ്റ എഡിസണ് കവാനിക്ക് പകരം ക്രിസ്റ്റിയന്‍ സ്റ്റുവാനിക്ക് അവസരം നല്കി.
ഫ്രീകിക്ക് നല്കി. ടോറിയയെടുത്ത കിക്കില്‍ കാസറസ് തലവെച്ചതോടെ പന്ത് വലയിലേക്ക് നീങ്ങി. പക്ഷെ ഡൈവ് ചെയ്ത ഫ്രാന്‍സ് ഗോളി പന്ത് തട്ടിയകറ്റി. പന്ത് നേരെ ഗോഡിന്റെ കാലുകളിലെത്തി. ഗോഡിന്റെ ഷോട്ട് പക്ഷെ പുറത്തേക്ക് പോയി.
ഇടവേളയ്ക്ക് ശേഷം തകര്‍പ്പന്‍ കളിയാണ് ഫ്രാന്‍സ് കാഴ്ചവെച്ചത്. ഗ്രീസ്മാനും വരേനുമൊക്കെ ഉറുഗ്വെ പ്രതിരോധം തകര്‍ത്തു മുന്നേറി. 61-ാം മിനിറ്റില്‍ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. ഉറുഗ്വെ ഗോളിയുടെ പിഴവാണ് ഗോളായി മാറിയത്. അകലെനിന്നുള്ള ഗ്രീസ്മാന്റെ ഉഗ്രനടി ഗോളി തടയാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ കൊണ്ട് തെറിച്ച പന്ത് വലയിലേക്ക് കയറി.
രണ്ട് ഗോളിന് മുന്നിലായതോടെ പോരാട്ടം മുറുക്കിയ ഫ്രാന്‍സിന് 73-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തിയെന്ന് തോന്നി. പക്ഷെ, ബോക്സിന് മുന്നില്‍ നിന്ന് ടോളിസോ ലോബ് ചെയ്ത് പന്ത് നേരിയ വ്യത്യാസത്തിന് പോസ്റ്റിന് മുകളിലൂടെ പറന്നു. അവസാന നിമിഷങ്ങളിലും ഫ്രാന്‍സിന്റെ ആധിപത്യമാണ് കണ്ടത്്.
ഫ്രാന്‍സും ഉറുഗ്വെയും ഓരോ മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങിയത്. അര്‍ജന്റീനയെ തോല്‍പ്പിച്ച ടീമിലെ മാ്റ്റയൂഡിക്ക പകരം ടോളിസോയെ ഉള്‍പ്പെടുത്തി. ഉറുഗ്വെ പരിക്കേറ്റ എഡിസണ് കവാനിക്ക് പകരം ക്രിസ്റ്റിയന്‍ സ്റ്റുവാനിക്ക് അവസരം നല്കി.
സെമിയില്‍ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: