ചങ്ങനാശ്ശേരി: സ്വന്തമായി ആറടി മണ്ണുപോലുമില്ലാത്ത സുനില്‍കുമാറിനെയും രേഷ്മയെയും അന്ത്യയാത്രയിലും വിധി വേട്ടയാടി. ഒന്നിച്ച് ജീവിതം തുടങ്ങി ഒന്നിച്ച് അവസാനിപ്പിച്ച അവര്‍ക്ക് അന്ത്യയാത്രയില്‍ ഒരുമിച്ച് പോകാനായില്ല. ഫാത്തിമപുരം വിഎസ്എസ് ശ്മശാനത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും ശവസംസ്കാരം നടന്നത്. ശ്മശാനത്തില്‍ ഒരേസമയം ഒരു മൃതദേഹം സംസ്കരിക്കാനുളള സൗകര്യമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ രേഷ്മയുടെ മൃതദേഹം ശ്മശാനത്തിലെ ചൂളയില്‍ സംസ്കരിച്ചപ്പോള്‍ സുനില്‍കുമാറിന്റെ മൃതദേഹം ശ്മശാനത്തിന് അകത്ത് പ്രത്യേകം തയ്യാറാക്കിയ ചൂളയിലാണ് സംസ്കരിച്ചത്.
സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയില്‍ പോലീസിന്റെ മര്‍ദനത്തിലും ഭീഷണിപ്പെടുത്തലിലും മനംനൊന്താണ് ഇരുവരും വാകത്താനത്തുള്ള വാടക വീട്ടില്‍ ആത്മഹത്യ ചെയ്തത്. തുരുത്തിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്ന് സുനിലിന്റെയും രേഷ്മയുടെയും മൃതദേഹം വഹിച്ചുകൊണ്ട് ആംബുലന്‍സ് രണ്ടരയോടെ പെരുന്ന ബസ്സ്റ്റാന്‍ഡ് അങ്കണത്തില്‍ എത്തി.
തുടര്‍ന്ന് സംസ്കാരത്തിനായി ഫാത്തിമാപുരത്തുള്ള വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി 89-ാം നമ്പര്‍ ശാഖ ശ്മശാനത്തില്‍ എത്തിച്ചു. അന്തിമകര്‍മ്മങ്ങള്‍ രേഷ്മയുടെ സഹോദരിയുടെ ഒന്‍പതു വയസ്സുകാരന് മകന് അമ്പാടിയാണ് ചെയ്തത്. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ എന്‍.പി. കൃഷ്ണകുമാര്‍, പി.പി. ധീരസിംഹന്‍, മണ്ഡലം പ്രസിഡന്റ് എം.എസ്. വിശ്വനാഥന്, ജനറല്‍ സെക്രട്ടറിമാരായ എ മനോജ്, ബി.ആര്. മഞ്ജീഷ്, സുരേന്ദ്രനാഥ് ഐക്കര, കൗണ്‍സിലര്‍മാരായ പ്രസന്നകുമാരി, രമാദേവി, സൗത്ത് സെക്രട്ടറി കുമാര്‍ ശിബിരം, സിന്ധുമുരുകന്, ശാന്തി മുരളി, മായ തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: