ബ്യൂനസ് അയേഴ്സ്: ഡീ ഗോ മറഡോണയ്ക്ക് പിന്നാലെ മറ്റൊരു അര്‍ജന്റീനിയന്‍ ലോകകപ്പ് ജേതാവായ മരിയോ കെംപ്സും ദേശീയ ടീമിന്റെ മുഖ്യ പരിശീലകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായിതിനെ തുടര്‍ന്ന് നിലവിലെ കോച്ച് ജോര്‍ഗെ സാംപോളി രാജിവയ്ക്കാതെ പിടിച്ചുനില്‍ക്കുകയാണ്. സാംപോളി സ്ഥാനമൊഴിഞ്ഞാല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഒരുക്കമാണെന്ന് കെംപ്സ് പറഞ്ഞു. 1978 ലോകകപ്പ്് നേടിയ ടീമിലെ അംഗമാണ് കെംപ്്സ്്.
മൂന്ന് നാള് മുമ്പ്് ഡീഗോ മറഡോണയും അര്‍ജന്റീനയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിഫലമില്ലാതെ ടീമിനെ പരിശീലിപ്പിക്കാമെന്ന് മറഡോണ പറഞ്ഞു.
അറുപത്തിമൂന്നുകാരനായ കെംപ്സ് ഇന്തോനേഷ്യ, അല്‍ബേനിയ , കോസ്റ്ററിക്ക , ബൊളീവിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: