കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും തീവ്രസ്വഭാവമുള്ള ലഘുലേഖകള്‍ പോലീസ് കണ്ടെത്തി. വിദ്യാര്‍ഥികളുടെ സംഘടന വളര്‍ത്തണം, എതിരാളികളെ വേണ്ടിവന്നാല്‍ കായികമായി നേരിടണം എന്നതാണ് ലഘുലേഖയിലെ നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കണമെന്നും അതിലൂടെ മാത്രമേ സംഘടന വളരൂ എന്നും സെന്‍ട്രല്‍ സ്റ്റേഷന് പോലീസ് കോളേജില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയ ലഘുലേഖകളില്‍ പറയുന്നു. ഇതോടെ, തീവ്രവാദവാദ സംഘടനകള്‍ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കോളേജില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നതായി സംശയമുയര്‍ന്നിരുന്നു. ലഘുലേഖ കണ്ടെത്തിയതോടെ ഇതിന് അധികൃതരും ഒത്താശ ചെയ്തെന്നാണ് സംശയം. അഭിമന്യുവിനെ കുത്തിക്കൊന്ന തീവ്രവാദികള്‍ കേരളം വിട്ടതായാണ് സൂചന. അതിനാല്‍ അേന്വഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. കൊലപാതകം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിനിടെ സെന്‍ട്രല്‍ സിഐ അനന്ത്് ലാലിനെ അന്വേഷണച്ചുമതലയില്‍ നിന്ന് നീക്കി. കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി. സുരേഷ്കുമാറാണ് പുതിയ അന്വേഷണ ഉദേ്യാഗസ്ഥന്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് പിടിയിലായത്. ബാക്കി പന്ത്രണ്ടുപേരും ഒളിവിലാണ്. പ്രതികളെന്ന് തിരിച്ചറിഞ്ഞവരില്‍ ആറു പേര് എറണാകുളം സ്വദേശികളാണ്. പ്രതികളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോലീസ് പിടികൂടിയവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ആലുവയില്‍ എസ്ഡിപിഐ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: