ഇസ്ലാമബാദ്: മികച്ച സൗഹാര്‍ദം, സഹകരണം, നല്ല അയല്പക്കം ഇതൊക്കെയാണ് ഇന്ത്യയുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ധാരാളം അവസരങ്ങളുണ്ടാകട്ടെ എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനും സംഘത്തിനും കഴിഞ്ഞ ദിവസം ദീപാവലി പ്രമാണിച്ച് നല്കിയ പ്രത്യേക അത്താഴവിരുന്നിലാണ് പാക് പ്രസിഡന്റ് മനസ്സു തുറന്നത്. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാന പ്രമേയം കൊണ്ടുവരണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച സര്‍ദാരി പാക്കിസ്ഥാനിലെ മുഖ്യധാരയിലെ പ്രധാനരാഷ്ട്രീയ പാര്‍ട്ടികളിലും ഇന്ത്യയുമായി മികച്ച ബന്ധം സൃഷ്ടിക്കണമെന്ന് സ്വാഭാവിക തിരിച്ചറിവ് ഏറിയിരിക്കുകയാണെന്നും പറഞ്ഞു.
നിതീഷ് കുമാറിനും സംഘത്തിനും ഊഷ്മളമായ ദീപാവലി ആശംസിച്ച സര്‍ദാരി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പാര്‍ലമെന്ററി കൈമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അത് ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നും വ്യക്തമാക്കി. ആക്ടിംഗ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാഗ്ലെ, രാജ്യസഭാംഗം എന്‍.കെ.സിംഗ്, വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്, നാഷണല്‍ ഹാര്‍മണി വകുപ്പു മന്ത്രി പോള്‍ ബാട്ടി, പാക്കിസ്ഥാന്റെ മറ്റു മുതിര്‍ന്ന ഔദ്യോഗിക വക്താക്കള്‍ എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു. ബീഹാറിന്റെ സമ്പന്നമായ സാംസ്കാരിക-നാഗരികതകളെ പ്രശംസിച്ച സര്‍ദാരി ജനങ്ങള്‍ തമ്മില്‍ മികച്ച ആശയവിനിമയവും നല്ല സഹകരണവും ഉണ്ടാകട്ടെ എന്നും ബീഹാര്‍ സര്‍ക്കാരുമായി വിവിധ മേഖലകളില്‍ കൈകോര്‍ക്കുന്നതിലൂടെ ഇരുകൂട്ടര്‍ക്കും പ്രയോജനങ്ങളുണ്ടാകട്ടെ എന്നും നിതീഷിനോട് വ്യക്തമാക്കി. സാമൂഹിക വികസനത്തിന് ബീഹാര്‍ സര്‍ക്കാര്‍ നല്കുന്ന പ്രാധാന്യത്തെ മാതൃകാപരമെന്ന് വിശേഷിപ്പിച്ച സര്‍ദാരി അദ്ദേഹത്തിന്റെ പത്നിയും മുന്‍ പാക് ഭരണാധികാരിയുമായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ പേരിലുള്ള ജനോപകാരപദ്ധതികളെക്കുറിച്ചും കുമാറിനോട് വിശദീകരിച്ചു. പാക് പ്രസിഡന്റ് നല്കിയ വിരുന്നിന് നന്ദിപ്രകടിപ്പിച്ച നിതീഷ് കുമാര്‍ ഇന്ത്യന്‍ ജനത പാക്കിസ്ഥാനുമായി നല്ല സൗഹൃദം കാഴ്ചവയ്ക്കാന്‍ എല്ലായ്പ്പോഴും ബദ്ധശ്രദ്ധരാണെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: