തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിന് സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് അമേരിക്കയിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഗ്ലോബല്‍ വൈറസ് നെറ്റുവര്ക്കിന്റെയും ആദരവ്.കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന വലിയ ബഹുമതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നല്കിയ സ്വീകരണത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിപ വൈറസിനെ എളുപ്പത്തില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചതും ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിക്കാന്‍ കഴിഞ്ഞതും ശാസ്ത്രലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ഐഎച്ച്വി അധികൃതര്‍ അഭിപ്രായപെട്ടു. ലോകജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തുന്ന വിധത്തില്‍ പുതിയ തരം വൈറസുകളും ബാക്ടീരിയകളും ഫംഗസുകളും രൂപം കൊള്ളുന്നുണ്ട്.
പലതിനും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകളോ മരുന്നുകളോ ഇനിയും കണ്ടു പിടിക്കേണ്ടതുണ്ട്. രോഗ പകര്‍ച്ച വഴി കൂടുതല്‍ ആളുകള്‍ക്ക് ജീവന് നഷ്ടപെടാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഗ്ലോബല്‍ വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നത് ഈ നെറ്റുവര്ക്കിന്റ സഹായത്തോടെയാണ്. തുടര്‍ന്നു നടക്കുന്ന ഗവേഷണങ്ങളിലും പരിശീലന പരിപാടികളിലും കേരളത്തില്‍ നിന്നുള്ള വിദഗ്ദര്‍ കുടി പങ്കെടുക്കണമെന്ന് റോബര്‍ട്ട് സി. ഗാലോ അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ മലയാളിയായ ഡോ. എം.വി. പിള്ളയടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: