ന്യൂദല്‍ഹി: ദല്‍ഹിയിലെ ബുരാരിയില്‍ പതിനൊന്നംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു മന്ത്രവാദിനിയെ ദല്‍ഹി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെ തൊട്ടടുത്ത ദിവസം സന്ദര്ശിക്കാനിരിക്കുന്നതാണെന്ന് ഗീതാ മാ എന്നറിയപ്പെടുന്ന മന്ത്രവാദിനി പറയുന്നത് ഒരു സ്റ്റിങ്ങ് വീഡിയോയില്‍ വ്യക്തമാണ്. ഇവര്‍ക്ക് കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ദല്‍ഹി ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.
ആത്മഹത്യ ചെയ്ത നാരായണീ ദേവിയും കുടുംബവും താമസിച്ചിരുന്ന ബുരാരിയിലെ വീട് നിര്‍മ്മിച്ച കോണ്‍ട്രാക്ടറുടെ മകളാണ് ഗീതാ മാ. ഇവരുടെ അരികില്‍ പരിഹാര ക്രിയകള്ക്കെന്ന വ്യാജേന എത്തിയ ചിലരാണ് സ്റ്റിങ്ങ് വീഡിയോയ്ക്ക് പിറകില്‍. കാണാനെത്തിയവര്‍ ബുരാരി കുടുംബത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
അതിനുള്ള മറുപടിയില്‍, താന്‍ ആ കുടുംബത്തെ ഇതേവരെ കണ്ടിട്ടില്ലെന്നും അച്ഛന് വഴിയാണ് കുടുംബത്തെ പരിചയമെന്നും തന്റെ ആഭിചാര പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞ കുടുംബം തന്നോട് ഈ മാസം ഏഴിന് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഗീതാ മാ പറയുന്നുണ്ട്.
ജൂലൈ ഒന്നിനാണ് 11 അംഗ കുടുംബത്തിലെ പത്തു പേരെ തൂങ്ങിമരിച്ച നിലയിലും ഗൃഹനാഥയുടെ മൃതദേഹം തറയില്‍കിടക്കുന്ന നിലയിലും കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം, മോക്ഷത്തിലേക്കുള്ള വഴികളെക്കുറിച്ചും മരണശേഷം ചെയ്യേണ്ട കാര്യങ്ങങ്ങളെക്കുറിച്ചുമെല്ലാം കുടുംബാംഗങ്ങള്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: