കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ കന്യാസ്ത്രീയുടെ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി സഭയിലെ പാതിരിമാര്‍ രഹസ്യനീക്കങ്ങള്‍ തുടങ്ങി. ഇക്കാര്യം ജലന്ധര്‍ രൂപതയിലെ വികാരി ഫാ.സെബാസ്റ്റ്യന്‍ പള്ളപ്പള്ളി സ്ഥിരീകരിച്ചു.
പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് വികാരി ഒരു ന്യൂസ് ചാനലിനെയാണ് അറിയിച്ചത്. പരാതി പിന്‍വലിപ്പിക്കുന്നതിന്റെ ഭാഗമായി കന്യാസ്ത്രീക്ക് പിന്തുണ നല്‍കുന്നവരെ കാണും. പാതിരിമാരെയും കന്യാസ്ത്രീകളെയും നേരിട്ട് കണ്ടാണ് ഒത്തുതീര്‍പ്പ് ശ്രമം നടത്തുന്നത്. തൃശൂരും ചാലക്കുടിയും കേന്ദ്രീകരിച്ചാണ് സമ്മര്‍ദ്ദനീക്കങ്ങള്‍ നടക്കുന്നത്.
അതേസമയം ബിഷപ്പിനെതിരെ കന്യസ്ത്രീകളുടെ ബന്ധുക്കള്‍ ശക്തമായി തന്നെ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ജലന്ധര്‍ രൂപതയില്‍ തന്നെയുള്ള കന്യാസ്ത്രീയുടെ പുരോഹിതനായ സഹോദരന് പീഡന വിവരം സംബന്ധിച്ച് ബിഷപ്പിനെതിരെ മൊഴി നല്‍കിയിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും അറസ്റ്റും മുന്നോട്ട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: