മോസ്ക്കോ: സ്ട്രൈക്കര്‍ എഡിസണ് കവാനിയുടെ അഭാവമാണ് ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് ഉറുഗ്വെ സ്ട്രൈക്കര്‍ ലൂയി സുവാരസ്്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഉറുഗ്വെ ഫ്രാന്‍സിനോട് തോറ്റത്.
ഫ്രാന്‍സിനെതിരെ കവാനിയുടെ സേവനം ഞങ്ങള്‍ക്ക് അനിവാര്യമായിരുന്നു. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിവുളള കളിക്കാരനാണ് കവാനിയെന്ന് സുവാരസ് പറഞ്ഞു.
പരിക്കിനെ തുടര്‍ന്നാണ് കവാനിക്ക് മത്സരത്തില്‍ നിന്ന് വിട്ടുനില്ക്കേണ്ടിവന്നത്. പോര്‍ച്ചുഗലിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ അടിച്ച് കവാനി ഉറുഗ്വെക്ക് വിജയം സമ്മാനിച്ചു.
ഈ മത്സരത്തിനിടയ്ക്കാണ് കവാനിക്ക് പരിക്കേറ്റത്. ലോകകപ്പില്‍ ഞങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയത്. കഴിവിന്റെ പരമാവധി പരിശ്രമിച്ചു. എല്ലാ മത്സരത്തിലും കഴിവ് മുഴുവന്‍ പുറത്തെടുത്തെന്നും സുവാരസ് പറഞ്ഞു.
ലോകകപ്പോടെ ഒസ്കാര്‍ ടബരേസിന്റെ കാലാവധി അവസാനിച്ചെങ്കിലും അദ്ദേഹം ഉറുഗ്വെയുടെ കോച്ചായി തുടരാന്‍ സാധ്യതയുണ്ടെന്നും സുവാരസ് കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: