മോസ്ക്കോ: റഷ്യയില്‍ സ്വീഡന്റെ പടയോട്ടം അവസാനിപ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഹാരി കെയ്്നിന്റെ ഇംഗ്ലീഷ് പട വിജയം നേടിയത്. ഹാരി മഗ്യൂറിയും ഡെലെ അലിയുമാണ് ഗോള്‍ നേടിയത്. 28 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ട് സെമിയിലെത്തുന്നത്. ക്രൊയേഷ്യ – റഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളെയാണ് ഇംഗ്ലണ്ട് നേരിടുക. മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 1990 ലാണ് അവസാനമായി സെമിയിലെത്തിയത്.
മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചത്. ആദ്യ വിസില്‍ മുതല്‍ അവര്‍ ആഞ്ഞടിച്ചു. രണ്ട് പകുതികളിലുമായി ഓരോ ഗോളുകള്‍ നേടി. 30-ാം മിനിറ്റില്‍ മഗ്യൂറിയും 58-ാം മിനിറ്റില്‍ ഡെലെ അലിയും സ്കോര്‍ ചെയ്തു. തുടക്കത്തില്‍ നിറം മങ്ങിയ സ്വീഡന് അവസാന നിമിഷങ്ങളില്‍ പോരാട്ടം മുറുക്കിയെങ്കിലും ഗോളടിക്കാനായില്ല.
തുടക്കം മുതല്‍ ഇംഗ്ലണ്ടാണ് പൊരുതിക്കളിച്ചത്. നായകന് ഹാരി കെയ്നിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മുന്നേറ്റനിര മിന്നുന്ന നീക്കങ്ങള്‍ നടത്തി. ആഷ്ലി യങ്ങും സ്റ്റെര്‍ലിങും സ്വീഡന്റെ പ്രതിരോധം തുളച്ചു മുന്നേറി. പത്തൊമ്പതാം മിനിറ്റില്‍ ലീഡ് നേടാന്‍ അവസരവും കിട്ടി. മൈതാന മധ്യത്തില്‍ നിന്ന് പന്തുമായി കുതിച്ചു മുന്നേറിയ സ്റ്റെര്‍ലിങ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പാസ് നല്കി. പക്ഷെ അവസാന നിമിഷം കെയ്ന്‍ പിഴച്ചു. നേരിയ വ്യത്യാസത്തിന് പന്ത് പുറത്തേക്ക് പോയി.
മുപ്പതാം മിനിറ്റില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. യങ്ങിന്റെ കോര്‍ണര്‍കിക്കില്‍ ഉയര്‍ന്ന് ചാടി ശക്തമായ ഹെഡറിലൂടെ ഹാരി മഗ്യൂറി സ്വീഡന്റെ വല കുലുക്കി. ലീഡ് ഉയര്‍ത്താനായി ഇംഗ്ലണ്ട് വീണ്ടും ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ സ്വീഡന് പ്രതിരോധത്തിലേക്ക് വലിഞ്ഞു.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിന് ഒന്നിലേറെ തുറന്ന അവസരങ്ങള്‍ ലഭിച്ചു. പക്ഷെ അതൊന്നും ലക്ഷ്യം കണ്ടില്ല. ട്രിപ്പിയര്‍ നീട്ടിക്കൊടുത്ത പന്തുമായി കുതിച്ച സ്റ്റെര്‍ലിങ്ങിന് അവസാന നിമിഷം പിഴച്ചു.
ഇടവേളയ്ക്ക് ശേഷവും ഇംഗ്ലണ്ട് മുന്നേറ്റം തുടര്‍ന്നു. 58-ാം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. ഡെലെ അലിയാണ് സ്കോര്‍ ചെയ്തത്്. ലിംഗാര്‍ഡ് പെനാല്‍റ്റി ഏരിയയിലേക്ക് ഉയര്‍ത്തിവിട്ട പന്ത് ഹെഡറിലൂടെ അലി േഗാളാക്കി.
രണ്ട് ഗോള്‍ വീണതോടെ സ്വീഡന് പോരാട്ടം മുറുക്കി. മാര്‍ക്കസ് ബെര്‍ഗിന്റെ കുതിപ്പ് ഗോളാകുമെന്ന് തോന്നി. ബെര്‍ഗിന്റെ ഷോട്ട് പക്ഷെ ഇംഗ്ലീഷ് ഗോളി കൈപ്പിടിയിലൊതുക്കി. അവസാന നിമിഷങ്ങളിലും സ്വീഡന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
കൊളംബിയയെ തോല്‍പ്പിച്ച ടീമിനെ തന്നെയാണ് ഇംഗ്ലണ്ട് കളിക്കളത്തിലിറക്കിയത്. അതേസമയം സ്വീഡന് സ്വീറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ച ടീമില്‍ രണ്ട് മാറ്റം വരുത്തി. പ്രതിരോധ നിരക്കാരന് എമില്‍ ക്രാഫ്റ്റിനെയും മധ്യനിരക്കാരന് സെബാസ്റ്റ്യന്‍ ലാഴ്സനെയും അവസാന ടീമില്‍ ഉള്‍പ്പെടുത്തി. മൈക്കല്‍ ലസ്റ്റിങ്ങിനെയും വെന്‍സണെയും ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: