കൊച്ചി: കേരളത്തിലെ ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് മലപ്പുറത്തും വയനാട്ടിലും ആയുധപരിശീലന കേന്ദ്രങ്ങളെന്ന് സൂചന. ഈ ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് ഇവയെന്നും സ്പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
മണിക്കൂറുകള്‍ നീളുന്ന പരിശീലനങ്ങളാണ് നടക്കാറുള്ളത്. മറ്റ് പല പേരുകളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പല ആക്രമണങ്ങളും വലിയ പദ്ധതികളുടെ മുന്നോടിയായിട്ടുള്ള പരീക്ഷണമാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വയനാട്ടില്‍ ഷൂട്ടിങ് റേഞ്ചുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.
കേരളത്തില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഐബി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തെ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ ആയുധപരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമുള്ള തീവ്രവാദികളാണ് പരിശീലനം നല്‍കുന്നത്.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയിട്ടുള്ള കൊലപാതകങ്ങളെല്ലാം ഏകദേശം സമാനരീതിയിലാണ്. അഭിമന്യുവിനെ കൊന്നത് പ്രത്യേക പരിശീലനം ലഭിച്ച സംഘമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പെരുമുട്ട് വെട്ടിയ ശേഷം ചങ്കില് കത്തിയിറക്കിയും സര്‍ജിക്കല്‍ ബ്ലേഡിന് അടിവയര്‍ കീറിയുമാണ് കൊലകളെല്ലാം നടത്തിയിട്ടുള്ളത്. എബിവിപി പ്രവര്‍ത്തകരായ സച്ചിനെയും വിശാലിനെയും ശ്യാംപ്രസാദിനെയും അവസാനം അഭിമന്യുവിനെയും കൊലചെയ്തത് ചങ്കില് കത്തിയിറക്കിയാണ്.
കിരാതമായ ആക്രമണങ്ങള്‍ക്ക് കൃത്യമായ പരിശീലനമാണ് നല്‍കുന്നത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് അടിവയറ്റില്‍ മുറിവേല്‍പ്പിച്ച ശേഷം മണ്ണുവാരിയിടുന്നതും പൈശാചിക കൊലയുടെ രൂപമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: