ടെക്സാസ്: തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. യു.എസിലെ കനാസ്സിറ്റിയില് വെള്ളിയാഴ്ച വൈകിട്ടാടെയാണ്സംഭവമുണ്ടായത്. വിദ്യാര്‍ഥിയായ ശരത് കൊപ്പു(26)വാണ്വെടിയേറ്റ്മരിച്ചത്. കഴിഞ്ഞ വര്ഷമാണ്ശരത്അമേരിക്കയിലെത്തിയത്.
വെടിവെപ്പ്നടത്തിയ അക്രമിയുടെ ദൃശ്യങ്ങള്‍ പോലീസ്പുറത്ത്വിട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍(ഏകദേശം 6,87,650 രൂപ) കന്‍സാസ് പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസിലെ മിസൗറി-കനാസ്യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു ശരത്. പഠനത്തോടൊപ്പം സമീപത്തെ റസ്റ്ററന്റിലും ശരത്ജോലി ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ട്ഏഴ്മണിയോടെ റസ്റ്ററന്റിലെത്തിയ അജ്ഞാതന്‍ ശരത്തിന് നേരെ വെടിയുതിര്ക്കുകയായിരുന്നുവെന്നാണ്അമേരിക്കന് പൊലീസ് അറിയിച്ചത്. റസ്റ്ററന്റില്‍ മോഷണത്തിനെത്തിയതാണ്അക്രമിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അക്രമിയില്‍ നിന്ന്ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ്ശരതിന്വെടിയേറ്റത്. അഞ്ചു വെടിയുണ്ടകളാണ് ശരത്തിനേറ്റത്. തെലങ്കാനയിലെ വാറങ്കലാണ്ശരത്തിന്റെ സ്വദേശം. എന്ജീനയറിങ്ബിരുദദാരിയായ ശരത്ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചാണ്അമേരിക്കയിലേക്ക്ഉപരിപഠനത്തിനായി പോയത്. ശനിയാഴ്ച വൈകിട്ടോടെയാണ് മരണവിവരം ശരത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: