മോസ്കോ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആതിഥേയരായ റഷ്യയെ തോല്‍പ്പിച്ച് ക്രൊയേഷ്യ ലോകകപ്പ് സെമി ഫൈനലില്‍ കടന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമും 2-2ന്റെ സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളി. മറ്റൊരു സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. 20 വര്‍ഷത്തിന് ശേഷമാണ് ക്രൊയേഷ്യ ലോകകപ്പ് സെമി ഫൈനലില്‍ ഇടം നേടിയത്. ഡെനിസ് ചെറിഷേവിന്റെ അത്യുഗ്രന്‍ ഗോളിന് 31മത് മിനുട്ടില്‍ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 39മത് മിനിറ്റില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടിയതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
റാക്കിറ്റിച്ച്, വിദ, മോഡ്രിച്ച്, ബോറോസോവിച്ച് എന്നിവര്‍ ക്രൊയേഷ്യയ്ക്കായി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. കൊവാസിച്ചിന്റെ കിക്ക് അക്കിന്‍ഫീവ് സേവ് ചെയ്തു. ഫൈഡോര്‍ സ്മോളോവ് (സുബാസിച്ച് സേവ് ചെയ്തു), മാരിയോ ഫെര്‍ണാണ്ടസ് എന്നിവര്‍ കിക്ക് പാഴാക്കിയതാണ് റഷ്യയ്ക്ക് പാരയായത്. സഗോവ്, ഇഗ്നാഷെവിച്ച്, സഗോയേവ് എന്നിവര്‍ ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: