തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് രഹസ്യമൊഴിയെടുക്കും. എഡിജിപിയുടെ മകള്‍, എഡിജിപിയുടെ മകളുടെ കായിക പരിശീലകയായ വനിത പോലീസ് ഉദ്യോഗസ്ഥ, സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് എന്നിവരുടെയാണ് മൊഴിയെടുക്കുക.
ഗവാസ്ക്കറുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 13നാണ് എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതി നല്‍കിയത്. എന്നാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ പറഞ്ഞത് ഓട്ടോ ഇടിച്ചാണ് പരിക്കേറ്റതെന്നാണ്.
ഗവാസ്കറെ മര്‍ദ്ദിച്ച സംഭവത്തില്‍ മകളുടെ അറസ്റ്റ് തടയണമെന്ന എഡിജിപിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കോടതിയുടെ സംരക്ഷണം വേണ്ടയാളല്ലെന്നും അറസ്റ്റ് തടയാനാകില്ലെന്നുമാണ്കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: