കൊല്ലം: സൈനികന്റെ വീട് ആക്രമിച്ച കേസില്‍ അഞ്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി അറസ്റ്റില്‍. കണ്ണൂരിലെ പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ ഒളിച്ച് താമസിക്കുകയായിരുന്നവരാണ് പിടിയിലായത്. നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ശാസ്താംകോട്ട സിനിമാപ്പറമ്പ് പനപ്പെട്ടി ചരുവില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (28) ആണ് അറസ്റ്റിലായത്.
കേസില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ അബ്ദുല്‍ ജബ്ബാര്‍ പോപ്പുലര്‍ഫ്രണ്ട് താലൂക്ക് ഭാരവാഹിയും കോ-എക്സ്പാന്ഷണറുമാണ്. മിനി ലോറിയില്‍ മനുഷ്യത്വ രഹിതമായി കന്നുകാലികളെ കെട്ടിക്കൊണ്ടു പോകുന്നതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സൈനികന്റെ വീട് ആക്രമണത്തില്‍ കലാശിച്ചത്. എന്നാല്‍ പശുക്കളെ കൊണ്ടുപോകുന്നത് തടഞ്ഞതാണെന്ന വ്യാജ വാര്‍ത്ത പുറത്തുവന്നതോടെയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംഘടിച്ച് എത്തിയത്. പിന്നീട് ഗൂഢാലോചന നടത്തി വീട് ആക്രമിക്കുകയായിരുന്നു.
ശശിധരന്റെ വീടിന് നേര്‍ക്കായിരുന്നു ആക്രമണം. വീട്ടിലെ പൂജാമുറി, വാതിലുകള്‍, ജനലുകള്‍ എന്നിവ അടിച്ചുതകര്‍ത്തു. അബ്ദുല്‍ ജബ്ബാറും സുഹൃത്ത് ഷാനവാസും ചേര്‍ന്നാണ് അക്രമത്തിന് പദ്ധതിയിട്ടത്. മറ്റ് അഞ്ച് പ്രവര്‍ത്തകരെ കൂടെ കൂട്ടി. സംഭവത്തിന് ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് പല സ്ഥലങ്ങളിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: