ന്യൂദല്‍ഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന്ജെഡിയു നേതാവ്നിതീഷ്കുമാര്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ്സഖ്യം തുടരുമെന്നപ്രഖ്യാപനം നിതീഷ്നടത്തിയത്.
സംഖ്യം തുടരണമെന്ന് ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും അംഗീകരിക്കുകയായിരുന്നു. ജെഡിയുവിന്റെ ദേശീയ സെക്രട്ടറിമാര്‍, സംസ്ഥാന പ്രസിഡന്റുമാര്‍, ബീഹാറിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുത്തത്.
17 മുതല്‍ 18 സീറ്റില്‍ വരെ വേണമെന്ന ആവശ്യം ബി.ജെ.പിയോട്ഉന്നയിക്കാനാണ്ജെഡിയുവിന്റെ തീരുമാനം. ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളില്‍ മല്സരിച്ച്ആറ്സീറ്റുകള് സഖ്യകക്ഷികള്‍ക്കും നല്കണമെന്നാണ്പാര്ട്ടിയുടെ അഭിപ്രായം. തുടര്‍ ചര്‍ച്ചകള്‍ക്കായി നിതീഷ് കുമാര്‍ ബിജ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: