മാഡ്രിഡ്: അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള 30 കുട്ടികളെ ബലാല്ക്കാരം ചെയ്തുവെന്ന് കുറ്റസമ്മതം നടത്തിയ പുരോഹിതനെ സ്പെയിനില്‍ റോമന്‍ കത്തോലിക്കാ പള്ളി കുറ്റവിമുക്തനാക്കി. ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസില്ല. അടാവുല്‍ഫോ ഗാഴ്സിയ എന്ന ഇയാളുടെ കേസ് കൈകാര്യം ചെയ്ത മാതൃക കേരളത്തിലെ സഭകളില്‍ ഉയര്‍ന്ന ലൈംഗിക പീഡനക്കേസുകളിലും മാതൃകയാക്കുമോ എന്ന വിവിധ കോണുകളില്‍നിന്ന് ആശങ്ക ഉയരുന്നു.
സ്പാനിഷ് ഭാഷയിലുള്ള ഉര്ഗന്റെ 24 എന്ന വാര്‍ത്താ വെബ്സൈറ്റാണ് ജോസ് അടാവുല്‍ഫോ ഗാഴ്സിയയെ സഭ കുറ്റവിുക്തനാക്കിയ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. കൊച്ചു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളെല്ലാം ഇയാള്‍ ഏറ്റുപറഞ്ഞു സമ്മതിച്ചു. എന്നിട്ടും മെക്സിക്കോ ആര് ആര്‍ച്ച് ബിഷപ് ഇയാളെ കുറ്റവിമുക്തനാക്കി. ഇയാള്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ ഒന്നും ഉണ്ടാകില്ല. ഒആക്സാകാ സമൂഹത്തില്‍ പെട്ട കുട്ടികളാണ് ഇയാളുടെ പീഡനങ്ങള്‍ക്ക് ഇരയായത്.
ജോസ് അടാവുല്‍ഫോ ഗാഴ്സിയ താന്‍ എച്ച്ഐവി ബാധിതനാണെന്നും സമ്മതിച്ചതായി ഉര്ഗെന്റെ 24 പറയുന്നു. പീഡനത്തിനിരയായ കുട്ടിയുടെ അമ്മ വത്തിക്കാനിലേക്ക് മാര്പ്പാപ്പയ്ക്ക്് ഈ വിവരങ്ങള്‍ക്ക് കത്തെഴുതി. എന്നാല്‍ ആ കേസ് തീര്ന്നുവെന്നായിരുന്ന മറുപടി. ഇതെത്തുടര്‍ന്നാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്.
കേരളത്തില്‍ പല ക്രിസ്തീയ പുരോഹിതര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ പീഡിപ്പിച്ചതും ബിഷ് ഉള്‍പ്പെടെ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമുള്പ്പെടെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ കേസുകളില്‍ പോലീസ് നടപടി നടക്കുന്നതിനിടെ ഒത്തുതീര്‍പ്പുകള്‍ക്ക് സഭാ നേതൃത്വത്തിന്റെ അറിവോടെ നീക്കങ്ങള്‍ നടക്കുന്നുവെന്ന് വാര്‍ത്തകളുണ്ട്. സ്പെയിന് മോഡല്‍ ഇവിടെയും നടപ്പാക്കുമോ എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: