മോസ്ക്കോ: ലോകകപ്പില്‍ ആതിഥേയരായ റഷ്യയുടെ പ്രകടനത്തില്‍ കോച്ച് സ്റ്റാനിസ്ലാവ് ചെര്ഷേസോവിന് സംതൃപ്തി. ക്രൊയേഷ്യയോട് തോറ്റു പുറത്തായെങ്കിലും ടീം അവിശ്വസനീയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. കഴിവിന്റെ നൂറു ശതമാനവും കളിക്കാര്‍ പുറത്തെടുത്തെന്ന് അദ്ദേഹം പറഞ്ഞു.
ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ച ക്വാര്‍ട്ടറില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് റഷ്യ തോറ്റത്. ഞങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു. ജനം ഞങ്ങളെ വിശ്വസിക്കാനും സ്നേഹിക്കാനും തുടങ്ങി. റഷ്യയിലെ എല്ലാവരും ഇപ്പോള്‍ ടീമിന്റെ ആരാധകരാണെന്ന് ചെര്ഷേസോവ് പറഞ്ഞു.
ലോക റാങ്കിങ്ങില്‍ ഏഴുപതാം റാങ്കുകാരായ റഷ്യ ഇരുപതാം സ്ഥാനത്ത് നില്ക്കുന്ന ക്രൊയേഷ്യക്കെതിരെ ഉശിരന്‍ പോരാട്ടമാണ് നടത്തിയത്.പക്ഷെ ഷൂട്ടൗട്ടില്‍ മികവ് നിലനിര്‍ത്താനായില്ല. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് റഷ്യ ക്വാര്‍ട്ടറിലെത്തിയത്.
ക്വാര്‍ട്ടറിലെത്തിയതോടെ റഷ്യ ചരിത്രം കുറിച്ചു. ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയെ 5-0 ന് തോല്‍പ്പിച്ചു. പിന്നീട് ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. അവസാന ലീഗ് മത്സരത്തില്‍ ഉറുഗ്വെയോട് തോറ്റു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ സ്പെയിനെ അട്ടിമറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: