മോസ്ക്കോ: റഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ ഒരു മത്സരത്തേക്കാളുപരി ഒരു യുദ്ധം തന്നെയായിരുന്നു. തന്റെ ടീം സെമിയിലെത്തിയത് ഭാഗ്യം കൊണ്ടാണെന്ന് ക്രൊയേഷ്യന്‍ കോച്ച് സ്ലാട്ട്കോ ഡാലിക് പറഞ്ഞു.
റഷ്യ പൊരുതിക്കളിച്ചു. സുന്ദരമായൊരു മത്സരമായിരുന്നു. യുദ്ധമെന്നോ പോരാട്ടമെന്നോ അതിനെ വിശേഷിപ്പിക്കാം.ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. റാകിടിക് പെനാല്‍റ്റി ഗോളാക്കിയതോടെയാണ് ആശ്വാസമായത്. ഞങ്ങള്‍ സന്തോഷവാന്മാരാണ്. മഹത്തായൊരു വിജയമാണ് നേടിയിരിക്കുന്നത്. സെമിയിലും പോരാട്ടം തുടരും. ക്വാര്‍ട്ടറിലെ വിജയം പ്രചോദനമാകും. രണ്ട് മത്സരങ്ങള്‍ കൂടി നേടിയാല്‍ കിരീടവും സ്വന്തമാകും.
ഫ്രാന്‍സില്‍ 1998 നടന്ന ലോകകപ്പിലെ ക്രൊയേഷ്യ അവസാനമായി സെമിഫൈനലിലെത്തിയത്. അന്ന് സെമിയില്‍ ആതിഥേയരോട് തോറ്റു. നിശ്ചിത സമയത്തും അധിക സമയത്തും റഷ്യയും ക്രൊയേഷ്യയും സമനില പാലിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ടില്‍ കണ്ടെത്തിയ പോരാട്ടത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ റഷ്യയെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: