കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കൊലപാതകം ഉള്‍പ്പെടെ വന്‍ കലാപമുണ്ടാക്കാനാണ് ക്യാമ്പസിലെത്തിയതെന്ന് കസ്റ്റഡിയിലുള്ള പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകര്‍. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മൂന്നു പ്രതികളും കുറ്റം സമ്മതിച്ചു.
എസ്എഫ്ഐ വെള്ളയടിച്ച ചുവരില്‍ എഴുതണമെന്നും മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കണമെന്നുമായിരുന്നു ലഭിച്ച നിര്‍ദേശമെന്നു പ്രതികള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന് വേരോട്ടമുണ്ടാക്കാനും എതിരുനില്‍ക്കുന്നവരെ ഭയപ്പെടുത്തി നിഷ്ക്രിയരാക്കാനുമായിരുന്നു ലക്ഷ്യം. അഭിമന്യുവിനെ മാത്രമല്ല, സംഘര്‍ഷത്തിനിടെ പരമാവധി എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് മാരകായുധങ്ങളുമായി വന്‍സംഘം എത്തിയതെന്നും പ്രതികള്‍ പറഞ്ഞു. അഭിമന്യുവിനെ കുത്തിയ ആളെക്കുറിച്ചും സൂചന നല്കി.
കഴിഞ്ഞ ദിവസം പിടിയിലായ നവാസ്, ജെഫ്റി എന്നിവരെ റിമാന്‍ഡ്ചെയ്തു. ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ബിലാല്‍ (19), ഫോര്‍ട്ട്കൊച്ചി കല്‍വത്തി പുതിയാണ്ടി റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നരക്കാത്തിനാംകുഴിയില്‍ ഫറൂഖ് (19) എന്നിവരാണു കസ്റ്റഡിയിലുള്ളത്.
റിമാന്‍ഡിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ നല്‍കും. സംഭവത്തിനുശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് ഇവരാണെന്നു തിരിച്ചറിഞ്ഞു. 15 പ്രതികളുള്ള കേസില്‍ ഒന്നാംപ്രതിയും മഹാരാജാസ് കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: