കൊച്ചി: കുമ്പസാര രഹസ്യം ചോര്‍ത്തി ഓര്‍ത്തഡോക്സ് പാതിരിമാര്‍ പീഡിപ്പിച്ച യുവതി ഹൈക്കോടതിയില്‍. പാതിരിമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കും. പാതിരിമാര്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് യുവതിയുടെ ആവശ്യം.
പ്രതികളായ പാതിരിമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ എഫ്ഐആര്‍ ക്രൈംബ്രാഞ്ച് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പാതിരിമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇടവക വികാരിയായിരുന്ന എബ്രഹാം വര്‍ഗീസ് 16 വയസ് മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: