കൊച്ചി: ഓര്‍ത്തഡോക്സ് പാതിരിമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. പീഡനത്തിന് ഇരയായ യുവതി കൊടുത്ത സത്യവാങ്മൂലത്തില്‍ സ്വന്തം ഇഷ്ട പ്രകാരം ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് പറയുന്നതെന്നും ആദ്യ സംഭവം നടന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണു പരാതി നല്‍കിയതെന്നും പാതിരിമാരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
പരാതി വൈകിയത് ഏതെങ്കിലും തരത്തില്‍ പ്രതികള്‍ക്ക് ഗുണകരമായോ എന്നു കോടതി ചോദിച്ചു. നിരപരാധിത്വം തെളിയിക്കാമെന്നും പരാതിക്കു പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നുമാണ് പാതിരിമാരുടെ നിലപാട്. പാതിരിമാര്‍ യുവതിയുടെ മതവിശ്വസതെ ചുഷണം ചെയ്തതായി പ്രോസിക്യുഷന് വ്യക്തമാക്കി.
ഇതിനിടെ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: