ന്യൂദല്‍ഹി: സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനെ അനുകൂലിച്ച് ചീഫ് ജസ്റ്റിസും കേന്ദ്ര സര്‍ക്കാരും. രഹസ്യസ്വഭാവമുള്ള കേസുകള്‍ ഒഴികെയുള്ളവയുടെ നടപടികള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തണമെന്ന് കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അറ്റോര്‍ജി ജനറല്‍ കെ.കെ വേണുഗോപാലിന് സുപ്രീംകോടതി നിര്‍ദേശം നല്കി. ഈ മാസം 23ന് വീണ്ടും കേസ് പരിഗണിക്കും. അതിന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗാണ് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു ഇന്ദിര ജയ്സിംഗ് ഹര്‍ജി സമര്‍പ്പിച്ചത്.
നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് അഭിഭാഷകര്‍ക്കും നിയമവിദ്യാര്‍ത്ഥികള്‍ക്കും കേസ് നല്കിയവര്ക്കും ഉപകാരപ്പെടും എന്ന് സുപ്രീംകോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: