ബാങ്കോക്ക്: തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീം അംഗങ്ങളിൽ ഒരാളെക്കൂടി പുറത്തെത്തിച്ചു. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം അഞ്ച് ആയി. ഇനി എട്ടു പേരും കോച്ചുമാണ് ഗുഹയ്ക്കുള്ളിൽ അവശേഷിക്കുന്നത്. രക്ഷപ്പെടുത്തിയ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.
രക്ഷാപ്രവർത്തനത്തിന് മഴ തുടക്കത്തിൽ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവർത്തകർ വീണ്ടും ഗുഹയിൽ പ്രവേശിച്ച് ദൗത്യം തുടരുകയാണ്. ഇനി കോച്ച് അടക്കം എട്ടുപേരാണ് ഗുഹയിൽ ബാക്കിയുള്ളത്. ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഞായറാഴ്ച നാലു കുട്ടികളെ പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഘട്ടത്തിനായുള്ള തയ്യാറെടുപ്പുകൾക്കായി രക്ഷാപ്രവർത്തനം നിർത്തിവെച്ചു. തുടർന്ന് തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം 8.30) രക്ഷാദൗത്യം വീണ്ടും ആരംഭിക്കുകയായിരുന്നു. രാത്രിയിൽ കനത്ത മഴയാണ് പെയ്തതെങ്കിലും ഗുഹയിലെ ജലനിരപ്പിൽ വലിയ വർധനയുണ്ടായിട്ടിലെന്നും രക്ഷാ ദൗത്യത്തിന് നേതൃത്വം വഹിക്കുന്ന നരോങ്സാക് ഓസോട്ടനകോൺ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: