കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ വീട്ടമ്മയുടെ സ്ഥലം ജപ്തി ചെയ്യാനുള്ള നടപടികള്‍ ബാങ്ക് താത്കാലികമായി നിര്‍ത്തിവച്ചു. പെട്രോളും തീപ്പന്തവുമായി നാട്ടുകാര്‍ ജപ്തി നടപടികള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതൊടെയാണ് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടാണ് ബങ്ക് അധികൃതര്‍ ജപ്തി ചെയ്യാനെത്തിയത്. ജീവന് പോയാലും വീട് ഒഴിയില്ലെന്ന് പ്രീത അറിയിച്ചു. ബാങ്ക് ചര്‍ച്ചയ്ക്ക് തയാറാവണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. നൂറു കണക്കിന് ആള്‍ക്കാരാണ് പന്തങ്ങളും പെട്രോള്‍ കന്നാസുകളുമായി ജപ്തി തടയാനെത്തിയത്.
1994ല്‍ ആണ് സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ പ്രീത ഷാജി ജാമ്യം നിന്നത്. 2.30 കോടി രൂപ കുടിശ്ശികയായെന്ന പേരിലാണ് പ്രീതയുടെ രണ്ടരക്കോടി രൂപ വിലവരുന്ന സ്ഥലം ബാങ്ക് ജപ്തി ചെയ്തത്. 50 ലക്ഷം രൂപ വരെ താന്‍ തിരിച്ചടക്കാന്‍ തയ്യാറാണ് എന്ന് പ്രീത ബാങ്കിനെ അറിയിച്ചുവെങ്കിലും ഒന്നരക്കോടി വേണമെന്ന നിലപാടില്‍ ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: