ന്യൂദല്‍ഹി: രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള പുതിയ രാമായണ എക്സ്പ്രസ് ട്രെയിന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ഫ്ളാഗ് ഓഫ് ചെയ്യും.തീര്‍ഥാടന വിനോദ സഞ്ചാരം ലക്ഷ്യമിട്ടുള്ളതാണ് രാമായണ എക്സ്പ്രസ്.
അയോധ്യ മുതല്‍ രാമേശ്വരം വരെയും അതിനൊപ്പം ശ്രീലങ്കയിലെ നാലു സ്ഥലങ്ങളും ചേര്‍ത്തുള്ള ടൂറിസം സര്ക്യൂട്ടാണിതില്. ദല്‍ഹി സഫ്ദര്‍ജങ്ങ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തുടങ്ങുന്ന ട്രെയിന്‍ 16 ദിവസം കൊണ്ട് തീര്‍ഥാടനം പൂര്‍ത്തിയാക്കും. സഫ്ദര്‍ജങ്ങില്‍ നിന്ന് പുറപ്പെട്ട് അയോധ്യയാണ് ആദ്യ സ്റ്റോപ്പ്. ഹനുമാന് ഗഡി, കനക ഭവന് ക്ഷേത്രം, നന്ദിഗ്രാം, സീതിമഡി, ജനക്പൂര്‍, വാരാണസി, പ്രയാഗ്, ശ്രിംഗ്വേര്‍പൂര്‍, ചിത്രകൂടം, നാസിക്, ഹംപി, രാമേശ്വരം തുടങ്ങിയവയാണ് പ്രധാന സ്റ്റോപ്പുകള്‍.
800 സീറ്റാണുള്ളത്. ഭക്ഷണമടക്കം ഒരാള്‍ക്ക് 15,120 രൂപയാണ് ചെലവ്. രണ്ടാം ഘട്ടം ശ്രീലങ്കയിലെ നാലു കേന്ദ്രങ്ങള്‍. ഇതിന് വേറെയാണ് ചാര്‍ജ്ജ്.ചെന്നൈ കൊളംബോ വിമാനത്തില്‍ ആറു ദിവസത്തെ പാക്കേജ്. 47,600 രൂപയാണ് നിരക്ക്, കാന്‍ഡി, നുവാര എലിയ, കൊളംബോ, നെഗോംബോ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: