കൊച്ചി: നടന് ദിലീപ് പ്രതിയായ പീഡനക്കേസിന്റെ വിചാരണ തൃശൂരിലെ ഉചിതമായ കോടതിയിലേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനിരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നടി നല്കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിമാരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. തൃശൂര്‍ സെഷന്‍സ് പരിധിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്.
പീഡനക്കേസുകള്‍ സാധ്യമെങ്കില്‍ വനിതാ ജഡ്ജിയുടെ കോടതിയില്‍ വിചാരണ നടത്തണമെന്ന് ക്രിമിനല്‍ നടപടി ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ഈ അവകാശം കേസിലെ ഇരയെന്ന നിലയില്‍ തനിക്കുണ്ടെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. സ്വകാര്യതയും അന്തസും സംരക്ഷിക്കപ്പെടണം. സ്വകാര്യത മൗലികാവകാശമാണ്. പ്രത്യേക വിചാരണ കോടതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥനും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ നടപടി തുടരുകയാണ് ചെയ്തതെന്നും ഹര്‍ജിക്കാരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: