മുംബൈ: ടാറ്റാ സണ്‍സ് ചെയര്മാന് സ്ഥാനത്തു നിന്നും പുറത്താക്കിയ നടപടിക്കെതിരെ സൈറസ് മിസ്ത്രി നല്കിയ ഹര്‍ജി ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ തള്ളി.
ബി.എസ്.വി. പ്രകാശ്കുമാര്, വി. നല്ലസേനാപതി എന്നിവരുള്‍പ്പെട്ട ട്രിബ്യൂണലിന്റെ പ്രധാന ബെഞ്ചാണ്് ഹര്‍ജി തള്ളിയത്. കമ്പനിയുടെ ബോര്‍ഡ് അംഗങ്ങള്‍ക്ക് സൈറസ് മിസ്ത്രിയുടെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. സൈറസ് മിസ്ത്രി പല സുപ്രധാന വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതായും അത് പുറത്തു വന്നത് ഓഹരി നിക്ഷേപകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും ട്രിബ്യൂണല്‍ കണ്ടെത്തി.
കമ്പനിയുടെ നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്ന ആളാണ് സൈറസ് മിസ്ത്രിയെന്ന് ടാറ്റാ ഗ്രൂപ്പ് ട്രിബ്യൂണലിനെ ബോധിപ്പിച്ചു. അടിച്ചമര്‍ത്തലും മോശം മാനേജ്മെന്റുമാണ് ടാറ്റാ സണ്‍സ് ഗ്രൂപ്പ് നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് സൈറസ് മിസ്ത്രി ഹര്‍ജി നല്‍കിയിരുന്നത്.
2012ല്‍ രത്തന്‍ ടാറ്റ രാജിവച്ചതിനു പിന്നാലെയാണ് ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് മിസ്ത്രി സ്ഥാനമേല്‍ക്കുന്നത്. കമ്പനിയുടെ 18.4% ഓഹരി ഉടമ കൂടിയായിരുന്നു സൈറസ്. എന്നാല്‍ രത്തന്‍ ടാറ്റയുമായുള്ള ഭിന്നതയെ തുടര്‍ന്ന് 2016 ഒക്ടോബറില്‍ മിസ്ത്രിയെ ചെയര്മാന് സ്ഥാനത്തു നിന്നു നീക്കി. അതിനു ശേഷം 2017 ഫെബ്രുവരിയില്‍ അദ്ദേഹത്തെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: