ബീജിങ്: മരുന്നുകളുടെ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. ഇതു പ്രകാരം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ തീരുവ ചൈന വെട്ടിക്കുറച്ചു. രക്താര്‍ബുദം അടക്കം അര്‍ബുദങ്ങള്‍ക്കുള്ള മരുന്നിന്റെ തീരുവ കുറച്ചതാണ് ഇതില്‍ സുപ്രധാനം.
ഇന്ത്യന്‍ മരുന്നുകള്‍ വിലകുറച്ച് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത വര്‍ണിക്കുന്ന, ഒരു രക്താര്‍ബുദ രോഗിയെക്കുറിച്ചുള്ള സിനിമ ദിവസങ്ങള്‍ക്കു മുമ്പാണ് ചൈനയില്‍ റിലീസ് ചെയ്തത്. ഇതിന്റെ ചുവടു പിടിച്ചാണ് ഇവയുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ചൈന തീരുമാനിച്ചത്.
ഇനി ചൈനീസ് വിപണിയില്‍ കാന്‍സര്‍ മരുന്ന് വില്ക്കാന് ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈന അനുമതി കൂടി നല്‍കേണ്ടതുണ്ട്. ചൈനയില്‍ പ്രതിവര്‍ഷം 4.3 കോടി പേര്‍ക്കാണ് അര്‍ബുദം പിടിപെടുന്നത്. അതിനാല്‍ വില കുറഞ്ഞ മരുന്ന് അവരുടെ അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: