ന്യൂദല്‍ഹി: ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി നാല് കക്ഷികള്‍ കേന്ദ്ര നിയമ കമ്മീഷനെ അഭിപ്രായമറിയിച്ചു. എഐഎഡിഎംകെ, സമാജ്വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, ശിരോമണി അകാലിദള്‍ എന്നിവരാണ് അനുകൂല നിലപാട് സ്വീകരിച്ചത്.
ഒന്‍പത് പാര്‍ട്ടികള്‍ യോജിച്ച് തെരഞ്ഞെടുപ്പിനെ എതിര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ഡിഎംകെ, തെലുങ്കുദേശം പാര്‍ട്ടി, സിപിഐ, സിപിഎം, ഫോര്‍വേഡ് ബ്ലോക്ക്, ജെഡിഎസ്, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരാണിത്. ബിജെപിയും കോണ്‍ഗ്രസ്സും നിയമ കമ്മീഷനെ നിലപാട് അറിയിച്ചിട്ടില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാട് അറിഞ്ഞ ശേഷം പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: