സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ഒത്തിണക്കവും ടീം സ്പിരിറ്റും തന്റെ ടീമിനെ ലോകകപ്പിന്റെ ഫൈനലിലെത്തിക്കുമെന്ന് ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്ട്ടിനെസ്്. ലോകകപ്പിന്റെ സെമിയില്‍ ഇന്ന് ബെല്‍ജിയം ഫ്രാന്‍സിനെ നേരിടും.
വര്‍ഷങ്ങളായി കളിക്കാര്‍ ഒത്തൊരുമയോടെയാണ് ഓരോ മത്സരത്തിലും കളിക്കുന്നത്. ഫൈനല്‍ ഞങ്ങള്‍ അര്‍ഹിക്കുന്നത് തന്നെയാണ്്. വ്യക്തിഗത മികവും കഴിവുമൊക്കെ പ്രാധനപ്പെട്ടതു തന്നെ. പക്ഷെ ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ ഒത്തിണക്കത്തോടെ ഒറ്റ ടീമായി കളിക്കേണ്ടത് അനിവാര്യമാണ്.
ഒറ്റയ്ക്ക്് കളി ജയിപ്പിക്കാന്‍ കഴിവുളള് ഒട്ടേറെ താരങ്ങള്‍ ഇരു ടീമിലുമുണ്ട്. റൊമേലു ലുക്കാക്കു, ഏദന്‍ ഹസാര്‍ഡ്, കെവിന് ഡീ ബ്രൂയേന് എന്നി പ്രഗല്ഭര് ബെല്‍ജിയം ടീമിലുണ്ട്. ഗ്രീസ്മാണും കൈലിയന്‍ എംബാപ്പെയുമാണ് ഫ്രാന്‍സ് ടീമിലെ ശക്തര്‍.
അര്‍ജന്റീനക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ എംബാപ്പെയുടെ വേഗമേറിയ നീക്കങ്ങളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. ഒരു കളിക്കാരനെ മാത്രം ആശ്രയിക്കുന്ന ടീമല്ല ബെല്ജിയമെന്ന് മാര്‍ട്ടിനസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: