ന്യൂദല്‍ഹി: കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ ദല്‍ഹിയിലെത്തിച്ചു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ നേതാവുമായ ഹാഫിസ് സയിദുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നതിനു വേണ്ടിയാണ് ആസിയയെ ചോദ്യം ചെയ്യുന്നത്. ഹാഫിസ് സയീദ് സംഘടിപ്പിച്ച ഒരു റാലിയെ ആസിയ ഫോണിലൂടെ അഭിസംബോധന ചെയ്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ആസിയയെ ചോദ്യം ചെയ്യുന്നത്.
2016ല്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നു കശ്മീരില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു പ്രതിഷേധം നടത്തിയതിനു കഴിഞ്ഞ ഏപ്രിലിലാണ് ആസിയ അന്ദ്രാബി ശ്രീനഗറില്‍ അറസ്റ്റിലാകുന്നത്. നിരവധി ലഷ്കറെ ത്വയ്ബ ഭീകരര്‍ ആസിയയെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടെന്നു നിരീക്ഷണത്തില്‍ എന്‍ഐഎ കണ്ടെത്തിയിരുന്നു.
ഉറുദു ഭാഷയിലുള്ള ആസിയയുടെ ട്വീറ്റുകളില്‍ പലതിലും ഇന്ത്യ വിരുദ്ധ നിലപാടുകളാണ് ഉള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ കശ്മീരില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ ഉള്‍പ്പെടുന്ന പോസ്റ്റില്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോടൊപ്പം ആസിയ അന്ദ്രാബിയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. പാക്കിസ്ഥാന് സ്വതന്ത്ര്യദിനമായ ഓഗസ്റ്റ് 14നു കശ്മീരില്‍, പാക്കിസ്ഥാന് പതാക ഉയര്‍ത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ ആസിയക്കെതിരെ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: