ന്യൂദല്‍ഹി: കാര്‍ത്തിക്കെതിരായ അഴിമതി കേസുകളില്‍ മുന്‍കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ ചോദ്യം ചെയ്തേ മതിയാകുകയുള്ളുവെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ വ്യക്തമാക്കി. എയര്‍സെല്‍ മാക്സിസ് കേസില്‍ ദല്‍ഹി കോടതിയില്‍ വാദം കേള്‍ക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ പല ചോദ്യങ്ങളില്‍ നിന്നും ചിദംബരം ഒഴിഞ്ഞുമാറുകയാണ്. എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ അതിനാല്‍ നേരിട്ട് ചോദ്യം ചെയ്തേ പറ്റൂ. 800 ദശലക്ഷം ഡോളര്‍ ഇന്ത്യയിലേക്ക് ഒഴുകിയ കേസില്‍ ചിദംബരം ഒന്നിനും വ്യക്തമായ മറുപടി നല്‍കുന്നില്ല. എയര്‍സെല്‍ എന്ന കമ്പനിയെ വാങ്ങാന്‍ വിദേശ കമ്പനിയായ മാക്സിസിന് ചിദംബരമാണ് വഴിവിട്ട് അനുമതി നല്‍കിയത്. എന്‍ഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി.
ഐഎന്‍എക്സ് മീഡിയകേസിലും ചിദംബരത്ത നേരിട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. കേസില്‍ കൃത്യമായ രേഖകളും വിവരങ്ങളും ഉണ്ടെങ്കിലും ചിദംബരം ചോദ്യം ചെയ്യലുമായി ഒട്ടും സഹകരിക്കുന്നില്ല. സിബിഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
അതിനിടെ എയര്‍സെല്‍ മാക്സിസ് കേസില്‍ ദല്‍ഹി കോടതി പി. ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും അറസ്റ്റ് ആഗസ്ത് 7 വരെ തടഞ്ഞു. അറസ്റ്റ് വിലക്കണമെന്നാവശ്യപ്പെട്ട് ചിദംബരം മെയ് 30നാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇന്നലെ( ജൂലൈ 10) വരെ ഇരുവരുടെയും അറസ്റ്റ് കോടതി വിലക്കിയിരുന്നു. ഇത് ആഗസ്ത് പത്തു വരെ നീട്ടുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: