ന്യൂദല്‍ഹി; ഇന്ത്യക്കെതിരായ, ജമ്മുകശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് പാക്കിസ്ഥാന്റെ സ്വന്തക്കാരനായ സെയ്ദ് റാഹദ് അല്‍ഹുസൈന്‍. റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് ഹുസൈനുമായി താന്‍ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും കാനഡയില്‍ താമസിക്കുന്ന പാക് ഇസ്ളാമിസ്റ്റ് സഫര്‍ ബംഗാഷ് വെളിപ്പെടുത്തി. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്‍ ഹൈക്കമ്മീഷണറാണ് സെയ്ദ് റാഹദ് അല്‍ഹുസൈന്‍.
കാനഡയിലെ ടൊറന്േറായിലെ ഇസ്ളാമിക സംഘടനയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകനും യോര്‍ക്ക് മസ്ജിദിലെ ഇസ്ളാമിക് സൊസൈറ്റി ഇമാമുമാണ് സഫര്‍ ബംഗാഷ്. മിസിസിഗ്വയില് ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ഫ്രണ്ട്സ് ഓഫ് കശമീരിന് വലിയ പങ്കുണ്ടെന്ന കാര്യം ഞാന്‍ അഭിമാനത്തോടെ പറയുകയാണ്. എനിക്ക് അദ്ദേഹവുമായി വ്യക്തപരമായ ബന്ധമുണ്ട്. എന്റെ കത്തുകള്‍ക്ക് അദ്ദേഹം മറുപടിയും നല്കി. ഇന്ത്യക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്റെ വിദേശകാര്യ വക്താവ് നഫീസ് സക്കറിയയുമായി ബന്ധപ്പെട്ട ശേഷമാണ് ഞാന്‍ യുഎന്‍ ഹൈക്കമ്മീഷണര്‍ സെയ്ദുമായി സംസാരിച്ചത്. പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു, എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. സ്വാഗതമോതിയുള്ള പരിപാടിയില്‍ പാക്കധിനിവേശകശ്മീര് പ്രസിഡന്റ് സര്‍ദാര്‍ മസൂദ് ഖാനും പങ്കെടുത്തു. സഫര്‍ പറഞ്ഞു.
കാശ്മീരില്‍ കൊടിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നായിരുന്നു യുഎന്‍ റിപ്പോര്‍ട്ട്. ഇത് ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. ലോകത്തിന്റെ മുന്പില് ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാനും നാണംകെടുത്താനും പാക് സഹായത്തോടെ യുഎന്‍ മനുഷ്യാവകാശ കമ്മീഷര്‍ തട്ടിക്കൂട്ടിയതാണ് റിപ്പോര്‍ട്ടെന്ന് ഇപ്പോള്‍ പൂര്‍ണ്ണമായും വെളിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: