ന്യൂദല്‍ഹി: കേരളത്തില്‍ നിങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കണോ? അല്‍പ്പം ബുദ്ധിമുട്ടാണെന്ന് കണക്കുകള്‍. ലോകബാങ്കും വ്യവസായ പ്രോത്സാഹന വകുപ്പും നടത്തിയ പഠനത്തില്‍ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാന പദവി ആന്ധ്രാപ്രദേശ് കരസ്ഥമാക്കി. രാജ്യത്തെ സംസ്ഥാനങ്ങളില്‍ കേരളത്തിന് 21-ാം സ്ഥാനം മാത്രമാണ്.
നൂറില്‍ 98.42 ശതമാനം മാര്‍ക്കോടെയാണ് ആന്ധ്ര മുന്നിലെത്തിയത്. കേരളത്തിന് വെറും 44 ശതമാനം മാത്രമാണ് നേടാനായത്. ഇടതു സര്‍ക്കാര്‍ വ്യവസായ സൗഹൃദ നടപടികളുമായി മുന്നോട്ടു പോകുന്നെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് വ്യവസായ സംരംഭം ആരംഭിക്കാനുള്ള പ്രയാസങ്ങള്‍ ഏറെയാണെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
രണ്ടാം സ്ഥാനത്തെത്തിയ തെലങ്കാന 98.33 ശതമാനം പോയിന്റുകള്‍ നേടിയപ്പോള്‍ ബിജെപി ഭരണ സംസ്ഥാനമായ ഹരിയാന 98.07 ശതമാനം നേടി മൂന്നാമതെത്തി. ഝാര്‍ഖണ്ഡ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ ബിജെപി സംസ്ഥാനങ്ങള്‍ 97 ശതമാനത്തിലധികം മാര്‍ക്ക് നേടി.
കര്‍ണാടക, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒറീസ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും 90 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടി.
കേരളം, ജമ്മു കശ്മീര്‍, ദല്‍ഹി, ത്രിപുര, പുതുച്ചേരി, നാഗാലാന്‍ഡ്, മിസോറാം, അരുണാചല്‍ പ്രദേശ്, സിക്കിം, മേഘാലയ, മണിപ്പൂര്‍ എന്നിവയെല്ലാം ദയനീയമായ പ്രകടനമാണ് ബിസിനസ് വളര്‍ച്ചയില്‍ കാഴ്ച വച്ചിരിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബിജെപി ഭരണ സംസ്ഥാനങ്ങള്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് അനുയോജ്യമായ നിരവധി നയങ്ങള്‍ നടപ്പാക്കിയിരിക്കുന്നു. ഇതിന്റെ ഫലമായി ഇത്തവണത്തെ റാങ്കിങ്ങില്‍ ഏറെ മുന്നേറാനും ഈ സംസ്ഥാനങ്ങള്‍ക്കായി.
90 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 15 സംസ്ഥാനങ്ങളില്‍ ഒന്‍പതും ബിജെപി ഭരണ സംസ്ഥാനങ്ങളാണ്. എണ്പതു ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ 18 സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ 84 ശതമാനം വിസ്തൃതിയും 90 ശതമാനം ജനസംഖ്യയും പ്രതിനിധാനം ചെയ്യുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: