കണ്ണൂര്‍: എറണാകുളത്ത് എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനം എസ്ഡിപിഐ-പോപ്പ്ഫ്രണ്ട് പ്രവര്‍ത്തകരെ മുന്‍കരുതല്‍ എന്ന നിലയില്‍ കസ്റ്റഡിയിലെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ പതിനാറും വളപട്ടണത്ത് എട്ടും എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
കണ്ണൂരിലും വളപട്ടണത്തും വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇരുപത്തിനാല് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ 16 പേരാണ് അറസ്റ്റിലായത്. ഇവരില്‍ രണ്ടുപേര്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളാണ്. സിറ്റിയിലെ മുസ്തഫ മന്‍സിലില്‍ അജ്മല്‍ (21), കണ്ണൂരിലെ െ്രെബറ്റ് മഹലില്‍ മുഹമ്മദ് ആദില്‍ (20), നീര്‍ച്ചാലിലെ നഫീസാബാദില് അന്‍സാദ് (21), നീര്‍ച്ചാലിലെ ബുറാഖ് മന്‍സിലില്‍ സുഹൈല്‍ (21), സിറ്റി ഹസീനാ കോട്ടേഴ്സിലെ മുഹമ്മദ് നവാബ്, എടക്കാട് ഉസ്സന്‍മൊട്ടയിലെ അറഫാത്ത്, മണ്ണാര്‍ക്കാട് സ്വദേശികളായ ഹബീബ് റഹ്മാന്, മണ്ണാര്‍ക്കാട് അക്കിയാംപാടത്തെ മുഹമ്മദ് ആഷിഖ്, ഇരിക്കൂര്‍ അച്ചരപ്പെട്ടി ഹൗസില്‍ സാജിര്‍, ഇരിക്കൂര്‍ കുന്നുംപുറത്ത് ഹൗസില്‍ അബ്ദുള്‍ അസീസ്, ഇരിക്കൂര്‍ കുളിഞ്ഞയിലെ മിനിക്കല്‍ ഹൗസില്‍ അഷ്റഫ്, ഇരിക്കൂര്‍ കെ.ആര്.ഹൗസില്‍ അഫ്സല്, ഇരിക്കൂര്‍ കുന്നുംപുറത്ത് ഹൗസില്‍ നസീബ്, ചാലാട്ടെ ഷംസിയാസില് അന്‍സാദ് (28), ചാലാട് പഞ്ഞിക്കൈയിലെ മുംതിയാസില് മുഹമ്മദ് ജംസര്‍, കണ്ണൂര്‍ തായത്തെരു തറിമൂപ്പന്‍ ഹൗസില്‍ ഇമ്രാന്ഷാ എന്നിവരെയാണ് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.
വളപട്ടണത്ത് പോലീസ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി എട്ടുപേരെ അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെയാണ് എട്ടുപേരെ അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ പ്രവര്‍ത്തകരായ പി.അബ്ദുള്‍ റസാഖ്, കെ.നിസാര്‍, വി.കെ.മഹ്റൂഫ്, വി.കെ.നസീര്‍, പി.വി.റിയാസ്, പി.പി.ഷഫീഖ്, പി.പി.നൗഷാദ്, പി.കെ.നവാസ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലെല്ലാം റെയ്ഡ് തുടരുകയാണ്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകികള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ ബന്ധങ്ങളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ജില്ലയില്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നത്. മുന്‍കാലങ്ങളില്‍ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുള്‍പ്പെടെ നിരീക്ഷണത്തിലാണ്. അറസ്റ്റിലായവരുടെ എല്ലാ വിവരങ്ങളും പോലീസ് ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നുണ്ട്. ഇവരെക്കുറിച്ച് ലഭിച്ച വിവരങ്ങളില്‍ നിന്നും കൂടുതല്‍ അന്വേഷണങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: