ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഹര്മന് പ്രീത് കൗറിനെതിരെ നടപടിയെടുത്ത് പഞ്ചാബ് സര്‍ക്കാര്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച് ജോലിയില്‍ പ്രവേശിച്ച ഹര്‍മന്‍പ്രീതിനെ ഡിഎസ്പി സ്ഥാനത്തുനിന്ന് തരംതാഴ്ത്തി കോണ്‍സ്റ്റബിളായി നിയമിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു.
എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ കേസെടുക്കുന്നില്ലെന്നും, പ്ലസ് ടു യോഗ്യത മാത്രം പരിഗണിച്ച് കോണ്‍സ്റ്റബിളാക്കുകയാണെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഓഫീസ് അറിയിച്ചു. നാല് മാസം മുമ്പാണ് അര്‍ജുന അവാര്‍ഡ് ജേതാവായ ഹര്മന് പ്രീതിനെ ഡിഎസ്പിയായി പഞ്ചാബ് സര്‍ക്കാര്‍ നിയമിച്ചത്.
അറിയപ്പെടുന്ന കായിക താരവും രാജ്യത്തിന് വേണ്ടി അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തി എന്നതിനാലുമാണ് കേസില്‍നിന്ന് ഒഴിവാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. താരത്തിന്റെ അറിവോടെയാണോ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത് എന്ന് പരിശോധിക്കുമെന്നും അറിയിപ്പിലുണ്ട്. അതേസമയം കോച്ച് പറഞ്ഞതനുസരിച്ചാണ് മീററ്റിലെ ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയതെന്നും ഇതു വ്യാജ സര്‍ട്ടിഫിക്കറ്റാണോയെന്നു അറിയില്ലെന്നുമാണ് ഹര്‍മന്‍പ്രീത് കൗര്‍ സര്‍ക്കാരിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: