ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്നും കാണാതായ ബിന്ദു പത്മനാഭന്റെ ഭൂമി തട്ടിയെടുക്കാന്‍ കൂട്ടുനിന്ന രജിസ്ട്രേഷന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം. വ്യാജ മുക്തിയാറുണ്ടാക്കാന് കൂട്ടുനിന്നുവെന്ന ആരോപണത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോടികളുടെ സ്വത്തിന് ഉടമയായ ബിന്ദു പത്മനാഭന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് പള്ളിപ്പുറം സ്വദേശി സി.എം സെബാസ്റ്റ്യന്‍ കൈമാറ്റം ചെയ്യുകയായിരുന്നു. ഇതിന് പുറമേ പട്ടണക്കാട്, ചേര്‍ത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോടിക്കണക്കിന് രൂപ വിലയുള്ള വസ്തുക്കള്‍ പലര്‍ക്കായി വിറ്റതായും പോലീസ് കണ്ടെത്തിയിരുന്നു.
ബിന്ദു പത്മനാഭനെ കാണാനില്ലെന്നും ഇവരുടെ സ്വത്തുക്കള്‍ ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്ന് കാണിച്ച് സഹോദരന് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: