കണ്ണൂര്‍: കേരളത്തിലെ വിപണികളില്‍ എത്തിയോണ്‍ വിഷാംശം അടങ്ങിയ മുളകുപൊടികള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും തുടര്‍നടപടിയെടുക്കാതെ അധികൃതകരുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥ. എഫ്എസ് എസ്എയുടെ ദല്‍ഹി എന്‍ഫോഴ്സ്മെന്റ്, കേരള ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് അയച്ച ഓര്‍ഡര്‍ പ്രകാരം ഉല്പന്നങ്ങളില് എത്തിയോണ്‍ സാന്നിധ്യം കണ്ടെത്തിയ 22 കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ കമ്പനികള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാതെ ബന്ധപ്പെട്ട അധികൃതര്‍ അനാസ്ഥ തുടരുകയാണെന്ന് കറുവാപട്ടയ്ക്ക് പകരം വിപണിയില്‍ ഇറക്കുമതി ചെയ്യുന്ന കാസിയക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിവരുന്ന ലിയോനാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്പനികള്‍ക്കെതിരെ നിയമനടപടികളൊന്നും ഇല്ലാത്തതിനാലും കൂടുതല്‍ എത്തിയോണ്‍ ഉല്പന്നങ്ങള് പിടിച്ചെടുക്കാത്തതിനാലും ഇപ്പോള്‍ മാര്‍ക്കറ്റില്‍ മാരകവിഷാംശം കലര്‍ന്ന കറിമസാലപ്പൊടികള്‍ തന്നെയാണ് വിറ്റഴിക്കപ്പെടുന്നതെന്നും ഇത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: