ന്യൂദല്‍ഹി: ലോകാത്ഭുതമായ താജ്മഹലിന്റെ മോശം പരിപാലനത്തിനെതിരെ സുപ്രീംകോടതി. ഒന്നുകില്‍ നന്നായി സംരക്ഷിക്കണം, ഇല്ലെങ്കില്‍ അതു തകര്‍ത്തു കളഞ്ഞേക്ക്, ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. താജ് സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ പദ്ധതി സമര്‍പ്പിക്കാത്തതാണ് കോടതിയുടെ രൂക്ഷ പ്രതികരണത്തിന് കാരണമായത്.
താജ്മഹലിലെത്തുന്നതിനേക്കാള് ലക്ഷക്കണക്കിന് പേരെത്തുന്ന ഈഫല്‍ ടവറിന് യാതൊരു പ്രശ്നവുമില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ല. ഗൗരവത്തോടെ കാണാത്തതുകൊണ്ടാണ് ഇത്തരം അവസ്ഥ സംജാതമാകുന്നത്. താജ് മഹലിന്റെ സംരക്ഷണ നടപടികള്‍ തയ്യാറാക്കണമെന്നും ജൂലൈ 31 മുതല്‍ കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: