കോഴിക്കോട്: ഓണം വരും മുമ്പേ മഹാബലി കൊള്ളക്കാരനായി. മഹാബലി എന്തൊക്കെയാണ് കൊള്ളയടിച്ചതെന്ന് പറയുന്നില്ലെങ്കിലും കൊള്ളക്കാരനാണെന്ന് ‘തേജസ്’ പറയുന്നു. ചൊവ്വാഴ്ചത്തെ അവരുടെ രണ്ടാമത്തെ മുഖപ്രസംഗമായ ‘ഭാര്യയെ ചുമന്ന് ഒരു മല്‍സരം’ എന്നതിലാണ് മഹാബലിയെ കൊള്ളക്കാരനാക്കിയത്.
ഫിന്‍ലന്‍ഡിലെ സോന്കാജാര്വി എന്ന നഗരത്തില്‍ നടക്കുന്ന വിചിത്രമായ മല്‍സരത്തെ പരാമര്‍ശിക്കുന്നതാണ് മുഖപ്രസംഗം. ഭാര്യയെ ചുമന്ന് ഓടുകയും വഴുവഴുപ്പുള്ള പ്രതലത്തിലൂടെ നടക്കുകയും പലതരം തടസ്സങ്ങള്‍ തരണം ചെയ്യുകയുമാണ് മല്‍സരം. ആയിരങ്ങളാണ് മല്‍സരം കാണാനെത്തുക. റോങ്കൈനന് എന്ന കൊള്ളക്കാരനെ ഓര്‍മിച്ചുകൊണ്ടാണ് മല്‍സരം നടത്തുന്നത്. അയാളുടെ കൊള്ളസംഘത്തില്‍ ചേരാനാഗ്രഹിക്കുന്നവര്‍ ധാന്യ ചാക്കുകളും ജീവനുള്ള പന്നികളെയും മറ്റും ചുമന്നു കരുത്തു തെളിയിക്കണമായിരുന്നുവത്രെ. ‘അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ മല്‍സരം രൂപപ്പെട്ടത്.
നാം മഹാബലിയെ കൊണ്ടാടുന്നതുപോലെ’ ഫിന്‍ലന്‍ഡുകാര്‍ റോങ്കൈനനെ കൊണ്ടാടുന്നു എന്നാണ് തേജസ് പറയുന്നത്. എന്നാല്‍ മഹാബലിയുടെ കൊള്ളസംഘം എങ്ങനെയുള്ളതായിരുന്നുവെന്നോ അതില്‍ ചേരാന്‍ ഇതേപോലെയുള്ള എന്തൊക്കെ മല്‍സരങ്ങള്‍ ഉണ്ടായിരുന്നുവെന്നോ ‘തേജസ്’ പറയുന്നില്ല. കിട്ടിയ സന്ദര്‍ഭം മ്ലേച്ഛമായി ഉപയോഗിക്കുന്ന തനതു രീതി തുടര്‍ന്നു എന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: