കണ്ണൂര്‍: തിരുവനന്തപുരം വെമ്പായത്തടക്കം പലയിടങ്ങളിലും സിപിഎമ്മിനെ എസ്ഡിപിഐ പിന്തുണച്ച സംഭവങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന് ടി. പത്മനാഭന്.
എസ്ഡിപിഐ നരാധമന്മാരാണ്. അവരുമായി ഒരിക്കലും സഖ്യമുണ്ടാക്കരുത്. കേവലമൊരു പഞ്ചായത്തിലെ ഒരു സീറ്റിന് വേണ്ടിയോ ഒരുപഞ്ചായത്ത് ഭരണത്തിന് വേണ്ടിയോ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് വേണ്ടിയോ പരസ്യമായോ രഹസ്യമായോ നിങ്ങള്‍ കൂട്ടുകൂടിയാല്‍ ഫലം അത്യന്തം മാരകമായിരിക്കും. പിന്നെ വര്‍ഗീയതക്കെതിരെ സെമിനാര്‍ നടത്തിയതുകൊണ്ടോ പണപ്പിരിവ് നടത്തിയതുകൊണ്ടോ കയ്യൊപ്പ് ശേഖരിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയും പുരോഗമന കലാസാഹിത്യ സംഘവും കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് പത്മനാഭന് സിപിഎമ്മിനെ വിമര്‍ശിച്ചത്.
ചിലര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പറയുന്നു. അതിനെ നിരോധിച്ചാല്‍ എന്നന്നേക്കുമായി വര്‍ഗീയരാഷ്ട്രീയത്തിന് തടയിടാന്‍ നമുക്കാകുമോ. സിമിയെ നിരോധിച്ചതിലൂടെ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചോ. സിമിയുടെ ആശയം ഇല്ലാതായോ. നിരോധിക്കുകയല്ല, അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. കുഷ്ഠരോഗിയെപ്പോലെയോ ഏറ്റവും അവമതിപ്പുണ്ടാക്കുന്ന മനുഷ്യക്കോലങ്ങളെ പോലെയോ പോപ്പുലര്‍ ഫ്രണ്ടിനെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയക്കാരിലും പൊതുസമൂഹത്തിലും ഇവര്‍ കയറിക്കൂടിയിട്ടുണ്ട്. ഗവണ്മെന്റിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: