ഏറ്റുമാനൂര്‍: കെവിന് വധക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഏറ്റുമാനൂര്‍ കോടതി തളളി. ഷാനുവും ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐയും തമ്മില്‍ ഫോണ്‍ വഴി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിന്റെ ആധികാരികത ഉറപ്പിക്കാനാണ് പ്രോസിക്യൂഷന് ശബ്ദസാമ്പിള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.
കെവിന്റെ ഭാര്യ നീനുവിനെ കൗണ്‍സലിങ് നടത്തുക മാത്രമാണ് ചെയ്തതെന്ന് കൗണ്‍സിലര്‍ കോടതിയെ ബോധിപ്പിച്ചു. നേരത്തേ നീനുവിന് മാനസികരോഗമുണ്ടായിരുന്നതായി പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. കൗണ്‍സലിങ് നടത്തുമ്പോള്‍ നീനുവിന് പ്രണയബന്ധം ഉണ്ടെന്നും അതില്‍ നിന്ന് പിന്മാറില്ലെന്നു പറഞ്ഞതായും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നീനുവിന്റെ മാനസികരോഗവുമായി ബന്ധപ്പെട്ട ആക്ഷേപം മെഡിക്കല്‍ ബോര്‍ഡിനു വിടാനും കോടതി ഉത്തരവായി. ഗാന്ധിനഗര്‍ എസ്എച്ച്ഒയോട് ഇപ്പോഴത്തെ നിനുവിന്റെ അവസ്ഥ എങ്ങനെയെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. നീനുവിന്റെ അച്ഛന് ചാക്കോ ഒഴികെയുള്ള എല്ലാ പ്രതികളുടെയും ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: