ഗുവാഹട്ടി: ആന്ധ്രയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ വിപണിയില്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് 10 ദിവസത്തേക്ക് മീന്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. ഗുവാഹട്ടിയിലെ മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കായി എത്തിച്ചിരിക്കുന്ന മീനുകളില്‍ ഫോര്‍മാലിന്‍ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് തീരുമാനം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മീനുകളുടെ സാമ്പിള്‍ ശേഖരിച്ച് ജൂണ്‍ 29ന് പരിശോധനക്ക് അയച്ചതായും, ഈ മീനുകളിലെല്ലാം ഫോര്‍മാലിന്‍ സാന്നിദ്ധ്യം കണ്ടെത്തിയതായും ആരോഗ്യ മന്ത്രി പിയൂഷ് ഹസാരിക പറഞ്ഞു. ഇതോടെ സംസ്ഥാന വ്യാപകമായ പരിശോധനക്കാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതും കാന്‍സറിന് വരെ കാരണമായേക്കാവുന്നതുമായ രാസവസ്തുവാണ് ഫോര്‍മാലിന്‍. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായിട്ടാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.
ഇറക്കുമതിക്ക് പുറമെ പുറത്ത് നിന്നുള്ള മീന്‍ സംസ്ഥാനത്ത് വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാസവസ്തുക്കള്‍ ചേര്‍ന്ന മീനുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികളാണ് ആന്ധ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: