മുംബൈ: ഹോങ്കോങ്ങിലെ താങ് യുവാങ് ഗുഹയില്‍നിന്നുള്ള അവിശ്വസനീയ രക്ഷാപ്രവര്‍ത്തനത്തിനിടെ മുംബൈയില്‍ ഇങ്ങനെയൊരു സാഹസിക രക്ഷാപ്രവര്‍ത്തനവും. നെഞ്ചോളം വെള്ളത്തില്‍ മുങ്ങിപ്പോയ 450 റെയില്‍വേ യാത്രക്കാരെ അതിസാഹസികമായാണ് ദേശീയ ദുരന്തപ്രതികരണ സേന (എന്‍ഡിആര്‍എഫ്)യും റെയില്‍വേ സംരക്ഷ സേന (ആര്‍പിഎഫ്) യും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
തുടര്‍ച്ചയായി 24 മണിക്കൂര്‍ പെയ്ത 184 മില്ലിമീറ്റര്‍ മഴയായിരുന്നു ജൂലൈ 10ന്. വിരാര്‍- നാലാസൊപാരാ റെയില്‍ പാതയില്‍ യാത്ര തടസപ്പെട്ടു. പാളം മുഴുവന്‍ വെള്ളത്തിനടിയിലായി. 450 യാത്രക്കാരുമായി വഡോദര എക്സ്പ്രസ് നാലാസൊപാരാ സ്റ്റേഷനില്‍ കുടുങ്ങി. യാത്രക്കാര്‍ നെഞ്ചോളം ഉയരത്തില്‍ വെള്ളത്തിലായി. വിരാര്‍, വസായി, നാലാസൊപാരാ എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു യാത്രക്കാര്‍.
വഡോദരയില്‍നിന്ന് 1,000 യാത്രക്കാരുമായി രാത്രിയില്‍ യാത്ര തുടങ്ങിയ വണ്ടി മുംബൈ സെന്‍ട്രലില്‍ പിറ്റേന്ന് പുലര്‍ച്ചെ 4.45 ന് എത്തേണ്ടതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: