ന്യൂദല്‍ഹി: ദല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. മാലിന്യ സംസ്കരണം പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലയാണെന്ന ദല്‍ഹി ലഫ്.ഗവര്‍ണറുടെ പരാമര്‍ശനത്തിനാണ് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയത്. തനിക്കാണ് അധികാരമെന്നും താനാണ് സൂപ്പര്‍മാനെന്നും നിങ്ങള്‍ പറയുന്നു. എന്നാല്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
മാലിന്യ നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് ഗവര്‍ണര്‍ പ്രത്യേക സമിതിയെ വിളിച്ചു ചേര്‍ക്കാത്തതിന് കോടതി ശകാരിച്ചു. ‘നിങ്ങള്‍ പറയുന്നു ഞാനാണ് അധികാരിയെന്ന്. എന്നാല്‍ നിങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ല, നിങ്ങള്‍ കരുതുന്നുണ്ടോ നിങ്ങളാണ് പരമാധികാരിയെന്ന്’- ഗവര്‍ണറെ വിമര്‍ശിച്ച് ജസ്റ്റിസുമാര്‍ പറഞ്ഞു.
മുനിസിപ്പല്‍ കോര്പ്പറേഷന് മേല്‍ അധികാരമുള്ള ഗവര്‍ണറുടെ ഓഫീസ് മാലിന്യ വിഷയത്തില്‍ പരിഹാരം കാണാത്തതില്‍ കോടതി നീരസം പ്രകടിപ്പിച്ചു. നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലായി കുന്നുകൂടിക്കിടക്കുന്ന മാലിന്യ കൂമ്ബാരങ്ങള് ഉടന്‍ നീക്കണമെന്ന് കോടതി ഉത്തരവിട്ടു. ഒക്ല, ബല്‍സ്വ, ഖാസിപൂര്‍ എന്നീ മേഖലകളിലെ മാലിന്യം നീക്കാനാണ് കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: